web analytics

യുവതിയെ ആൺ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ആൺ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: യുവതിയെ ആൺ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂരിലാണ് സംഭവം. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനയാണ് മരിച്ചത്. 21 വയസായിരുന്നു.

ഇന്ന് രാവിലെയാണ് ആൺ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. നിഹാസ് എന്ന യുവാവിനൊപ്പമാണ് യുവതി മാസങ്ങളായി കഴിഞ്ഞിരുന്നത്.

ഏഴ് മാസം മുന്‍പാണ് നിഹാസിനൊപ്പം ഇയാളുടെ വീട്ടിൽ യുവതി താമസിക്കാൻ തുടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പിന്നീട്കോടതിയില്‍ വച്ച് തനിക്ക് യുവാവിന്റെ കൂടെ പോകാനാണ് താൽപര്യമെന്ന് യുവതി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഇവർ ഒന്നിച്ച് താമസിക്കാൻ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നനാണ് ലഭിക്കുന്ന വിവരം. എന്നാൽ യുവതിയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് സ്വർണ്ണക്കടത്ത് ഗുണ്ടാസംഘം

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ വിദ്യാർഥിനിക്ക് പാസ് നൽകിയില്ലെന്ന പേരിൽ ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് സ്വർണ്ണക്കടത്ത് ഗുണ്ടാസംഘമെന്ന് സൂചന. സ്വർണക്കടത്ത് കേസിലെ പ്രതി സവാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ്സിൽ കയറി ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് സൂചന. നാദാപുരം സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്‍റ് പാസ് നൽകിയില്ലെന്ന പേരിലായിരുന്നു അക്രമം.

ബസിൽ കയറി അക്രമം നടത്തിയത് അഞ്ചംഗ സംഘമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നിലെ വാഹനത്തിൽ ആറു പേർ അനുഗമിച്ചിരുന്നതായി പൊലീസ് പറയുന്നു.വിശ്വജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്..

ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് ബസിൽ വെച്ച് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിനിക്ക് പാസ് നല്‍കിയില്ലെന്ന് ആരോപിച്ച് വിശ്വജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി- തൊട്ടില്‍പ്പാലം റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്നലെ പണിമുടക്കിയിരുന്നു. വിഷ്ണുവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം നടക്കുന്നത്. രാവിലെ ഉണ്ടായ തര്‍ക്കങ്ങളാണ് വൈകീട്ട് മര്‍ദനത്തിലേക്ക് എത്തുന്നത്.

ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനം

കണ്ണൂർ: തലശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് കണ്ടക്ടറെ ക്രൂരമായി മർദിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദനമേറ്റത്. യാത്രാപാസിനെ ചൊല്ലിയുള്ള തകർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. വിഷ്ണുവിലെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇയാൾ അടിയേറ്റ് ബസിൽ വീഴുന്നതും വേദനകൊണ്ട് ബസിൽ കിടന്ന് നിലവിളിക്കുന്നതും ചോരയൊഴുകുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

യാത്രാപാസിന്റെ പേരിൽ വിദ്യാർഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്ന ആരോപിച്ചായിരുന്നു തർക്കം. വിദ്യാർഥിനിയുടെ ഭർത്താവും അയാളുടേ സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ കണ്ടക്ടർ വിഷ്ണുവിന്റെ പരാതിയിൽ അക്രമികൾക്കെതിരെ ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ ഇടിച്ചു കൊലപ്പെടുത്തി യാത്രക്കാരൻ
ബസ്സിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ട്ടറെ ഇടിച്ചു കൊലപ്പെടുത്തി യാത്രക്കാരൻ.
ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ(52) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യാത്രക്കാരനായ വെല്ലൂർ സ്വദേശി ഗോവിന്ദനാണു കണ്ടക്ട്ടറെ കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. യാത്രക്കാരുമായി വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര ആരംഭിച്ച ബസിൽ അണ്ണാനഗർ ആർച്ചിൽ നിന്നാണ് ഗോവിന്ദൻ കയറിയത്. ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല.ടിക്കറ്റ് എടുക്കാത്തതിന് ക്ഷുഭിതനായ കണ്ടക്ടർ ഇയാളെ ടിക്കറ്റ് മെഷിൻ വച്ച് അടിക്കുകയായിരുന്നു. ഉടൻ ഗോവിന്ദൻ ജഗനെ തിരിച്ചടിച്ചു. അടിപിടിക്കിടെ ഇരുവർക്കും സാരമായി പരുക്കേറ്റു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല.

ഗോവിന്ദനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് നഗരത്തിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. ഗോവിന്ദൻ ചികിത്സയിലാണ്. രാത്രി സർവീസുകളിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി പൊലീസിനെ നിയമിക്കണമെന്നാണ് ബസ് ജീവനക്കാർ ആവശ്യപ്പെടുന്നത്

English Summary :

A 21-year-old woman, identified as Anjana from Keralikonam Commonplot, was found dead at her male friend’s house in Ayur, Kollam. Police have launched an investigation.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

‘ജെയ്കിന് വിശ്രമം, പുതുപ്പള്ളിയിൽ ഇനി സ്വതന്ത്രൻ്റെ വസന്തം’: കോട്ടയത്തെ ഇടത് പടയൊരുക്കം!

'ജെയ്കിന് വിശ്രമം, പുതുപ്പള്ളിയിൽ ഇനി സ്വതന്ത്രൻ്റെ വസന്തം': കോട്ടയത്തെ ഇടത് പടയൊരുക്കം! കോട്ടയം:...

പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!

പ്ലാനറ്ററി പരേഡ് ഫെബ്രുവരിയിലെ ഈ ദിവസം കാണാംനൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ...

ഭാര്യയുടെ ഗർഭഛിദ്രം ദൈവകോപമെന്ന് വിധി; ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ്

ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ് മധ്യപ്രദേശിലെ സിംഗ്രൗലി...

സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ...

സന്ദർശക വിസയിലെത്തി ഭിക്ഷാടനം: ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ !

ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ ദുബായിൽ ഭിക്ഷാടനത്തിനെതിരെ പോലീസ് നടത്തുന്ന...

Related Articles

Popular Categories

spot_imgspot_img