കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 3 നില കെട്ടിടം തകർന്ന് കേരള വിശ്വകർമ്മ സഭ തലയോലപ്പറമ്പ് ശാഖാ അംഗം മേപ്പാട്ടുകുന്നേൽ ഡി.ബി ബിന്ദു (52) ൻ്റെ മരണത്തിൽ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ.
പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമാണ് മരണപ്പെട്ട ബിന്ദു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി എഴുതി തള്ളാൻ കഴിയില്ലാ. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് വിശ്വകർമ്മ സമൂഹം.
കെട്ടിടം തകർന്ന് ഗുരുതരമായ വീഴ്ച തന്നെയാണ്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിച്ചവർക്ക് എതിരെ സർക്കാർ അന്വേഷണം നടത്തി നടപടി ഉണ്ടാകണം.
കൂടാതെ ബിന്ദു – വിശ്രുതൻ ദമ്പദികളുടെ മകനോ മകൾക്കോ സർക്കാർ ജോലി നൽകണമെന്നും, മകൾ നവമിയുടെ വിദ്യാഭ്യാസ ലോൺ എഴുതി തള്ളി , കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.
കേരള വിശ്വകർമ്മ സഭ കോട്ടയം താലൂക്ക് യൂണിയൻ ഭാരവാഹികളായ മുരളി തകിടിയേൽ (പ്രസിഡൻ്റ്),വി.കെ. അനൂപ് കുമാർ (സെക്രട്ടറി) കെ.കെ. അനിൽകുമാർ (ട്രഷറാർ) ദിലിപ് നാട്ടകം, സാബു മറ്റക്കര തുടങ്ങിയവർ യൂണിയൻ ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിച്ചു.
Summary:
A woman died after a building collapsed at Kottayam Medical College Hospital. The Kerala Vishwakarma Sabha has strongly protested against the incident, demanding accountability and action.