തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ.
എസ്എസ്എൽസി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതിനൊപ്പം തന്നെ, കുട്ടികളുടെ പഠനനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
മാർച്ച് 5 മുതൽ എസ്എസ്എല്‍സി പരീക്ഷാ കൗണ്ട്ഡൗൺ ആരംഭം; ഓരോ തീയതിയും വിദ്യാർത്ഥികൾക്ക് നിർണ്ണായകം
മാർച്ച് 5-ന് തുടങ്ങുന്ന എസ്എസ്എൽസി മഹാമഹം മാർച്ച് 30-ഓടെ തിരശ്ശീല വീഴും. എന്നാൽ ഇതിന് മുൻപുള്ള ഫെബ്രുവരി മാസം കുട്ടികൾക്ക് പരീക്ഷണങ്ങളുടേതാണ്.
ഫെബ്രുവരി 2 മുതൽ 13 വരെ ഐടി പരീക്ഷയും, തൊട്ടുപിന്നാലെ ഫെബ്രുവരി 16 മുതൽ 20 വരെ മോഡൽ പരീക്ഷയും നടക്കും.
പരീക്ഷാ ഹാളിലെത്തുന്നതിന് മുൻപ് വിദ്യാർത്ഥികളെ പൂർണ്ണ സജ്ജരാക്കുക എന്നതാണ് ഈ ടൈംടേബിൾ കൊണ്ട് പരീക്ഷാഭവൻ ലക്ഷ്യമിടുന്നത്.
ഇനി പഠിക്കാതെ ജയിക്കില്ല! 30 ശതമാനം മാർക്ക് ഇല്ലെങ്കിൽ പ്രത്യേക ക്ലാസ്; ‘സബ്ജക്ട് മിനിമം’ വരുന്ന വഴി
അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇത്തവണ മുതൽ നിബന്ധനകൾ കടുക്കും.
ഓരോ വിഷയത്തിലും കുറഞ്ഞത് 30 ശതമാനം മാർക്ക് ലഭിച്ചില്ലെങ്കിൽ ആ വിദ്യാർത്ഥിക്ക് പ്രത്യേക പഠന പിന്തുണ നൽകും.
ഇത് കേവലം ഒരു പരീക്ഷയല്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഒരു തുടർച്ചയായ പ്രക്രിയയാണെന്ന് മന്ത്രി വ്യക്തമാക്കി.
പഠനത്തിൽ പിന്നോക്കം പോകുന്ന ഒരു കുട്ടിയെ പോലും കൈവിടില്ലെന്ന ഉറപ്പാണ് സർക്കാർ ഇതിലൂടെ നൽകുന്നത്.
കേന്ദ്രത്തിൽ നിന്ന് വാരിക്കോരി വാങ്ങിയിട്ടും ‘കടം’ കയറി മുടിഞ്ഞ കേരളം; കടം 5 ലക്ഷം കോടി!
എട്ടാം ക്ലാസുകാർക്ക് എന്തുപറ്റി? പതിനായിരക്കണക്കിന് കുട്ടികൾ ഇ-ഗ്രേഡ് പട്ടികയിൽ; ഞെട്ടിക്കുന്ന കണക്കുകൾ
രണ്ടാം പാദ പരീക്ഷാ ഫലം പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് ഞെട്ടലിലാണ്. എട്ടാം ക്ലാസിൽ മാത്രം 14,418 കുട്ടികളാണ് എല്ലാ വിഷയങ്ങളിലും ഇ-ഗ്രേഡ് വാങ്ങിയിരിക്കുന്നത്.
ഒൻപതാം ക്ലാസിൽ ഇത് ആറായിരത്തിലധികമാണ്. ഉയർന്ന ക്ലാസുകളിലേക്ക് എത്തുമ്പോൾ കുട്ടികളുടെ പഠനനിലവാരം താഴുന്നത് ഗൗരവകരമായി കാണുന്നതായും,
ഇത്തരം കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കാൻ പ്രത്യേക പാക്കേജുകൾ നടപ്പിലാക്കുമെന്നും വി. ശിവൻകുട്ടി അറിയിച്ചു.
മെയ് 8-ന് എസ്എസ്എല്‍സി വിധിയെഴുത്ത്; മൂല്യനിർണ്ണയത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ
പരീക്ഷാ ചൂടടങ്ങും മുൻപേ ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ തുടങ്ങിക്കഴിഞ്ഞു. ഏപ്രിൽ 7 മുതൽ 25 വരെ മൂല്യനിർണ്ണയവും ടാബുലേഷനും നടക്കും.
തുടർന്ന് മെയ് 7-ന് ബോർഡ് മീറ്റിംഗും മെയ് 8-ന് ഔദ്യോഗികമായി ഫലപ്രഖ്യാപനവും നടത്തും. ഏറ്റവും വേഗത്തിൽ ഫലം പുറത്തുവിട്ട് ഉപരിപഠനത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം.
English Summary
Kerala Education Minister V. Sivankutty has released the SSLC 2026 exam calendar, with exams starting on March 5 and results arriving on May 8. A significant academic reform was also announced: a “Subject Minimum” of 30% for classes 5 to 9. This comes after data revealed a high volume of students scoring ‘E’ grades, particularly in the 8th standard. The government plans to provide targeted academic support to ensure these students reach the required proficiency levels before moving to higher grades.









