പ്രോസസിംഗ് ചാർജ് വർധന
കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുമായുള്ള ചർച്ചകൾ അനുഭാവപൂർണമായ പ്രതികരണമാണ് നല്‍കിയതെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു.കൊച്ചിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ന് തന്നെ ഭാരവാഹികൾ മറുപടി നൽകുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ ദീപാവലി ആഘോഷം: 26 ലക്ഷത്തോളം ദീപങ്ങൾ തെളിഞ്ഞു ലോകറെക്കോഡുകള്‍ നേടി അയോധ്യ
പ്രോസസിംഗ് ചാർജ് വർധനക്ക് പരിഗണന
സർക്കാർ നിലവിൽ ക്വിന്റലിന് 20 രൂപ എന്ന പ്രോസസിംഗ് ചാർജ് വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
സപ്ലൈകോയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ ചര്‍ച്ച നടന്നത്.
മില്ലുടമകൾക്ക് അനുകൂല ഉറപ്പുകൾ
ബോൾഗാട്ടി പാലസിൽ നടന്ന സപ്ലൈകോ ആഘോഷത്തിൽ ഭക്ഷ്യ, കൃഷി, ധനകാര്യ മന്ത്രിമാർ മില്ലുടമകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി.
മില്ലുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ച് സാധ്യമായ എല്ലാ അനുകൂല തീരുമാനങ്ങളും എടുക്കുമെന്നും മന്ത്രിമാർ ഉറപ്പു നൽകി.
കോടതി വിധി നിലനിൽക്കുന്നതിനാൽ ഔട്ടേൺ റേഷ്യോയിൽ മാറ്റം സാധ്യമല്ലെങ്കിലും, 2022–23ലെ ഒ.ടി.ആർ അനുപാത വ്യത്യാസമായ ₹63 കോടി സംബന്ധിച്ച് മന്ത്രിസഭയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പു നൽകി.
പാലക്കാട് ജിഎസ്ടി നോട്ടീസിൽ പരിഹാര സാധ്യത
പാലക്കാട് ജില്ലയിൽ ജിഎസ്ടി സംബന്ധിച്ച് ലഭിച്ച നോട്ടീസുകൾ നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാമെന്ന ഉറപ്പും മന്ത്രിമാർ നൽകിയിട്ടുണ്ട്.
ഈ ഉറപ്പുകൾ അംഗീകരിച്ച് മില്ലുടമകൾ ഉടൻ നെല്ല് സംഭരണം ആരംഭിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു.
ചൂഷണ രീതി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
സംഭരണ വിലയിലും കുറഞ്ഞ വിലയ്ക്ക് നെല്ല് വാങ്ങി കർഷകരെ ചൂഷണം ചെയ്യുന്ന ചില മില്ലുകൾ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.
യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നേരിട്ടും, കൃഷിമന്ത്രി പി. പ്രസാദ്, ധനമന്ത്രി കെ. എൻ. ബാലഗോപാൽ എന്നിവർ ഓണ്‍ലൈനായുമാണ് പങ്കെടുത്തത്.
English Summary:
The Kerala government is considering increasing the rice processing charge from ₹20 per quintal following positive discussions with mill owners. Ministers assured favorable decisions on pending issues, including the ₹63 crore OTR variation for 2022–23 and GST notices in Palakkad. The meeting, held during Supply-co’s 50th-anniversary event, encouraged mill owners to begin rice procurement promptly and avoid farmer exploitation. The government reaffirmed that while the court order prevents changes to the outturn ratio, all possible supportive measures will be explored to assist mill owners.









