വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ കനത്ത മഴയും ഉണ്ടാകുമെന്ന് പ്രവചനം. ഒമ്പത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടങ്ങൾക്ക് ദുരന്തനിവാരണ നടപടികൾ ശക്തിപ്പെടുത്താനും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചെറുനദികളുടെയും പുഴകളുടെയും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം സാധ്യതയുള്ളതിനാൽ ജനങ്ങൾ നിരീക്ഷണത്തിൽ ഇരിക്കണമെന്നും മുന്നറിയിപ്പ്.
അറബിക്കടലിൽ ലക്ഷദ്വീപ് ദ്വീപുസമൂഹത്തിന് സമീപം ചക്രവാതചുഴി നിലനിൽക്കുകയാണ്.
ഇത് അടുത്ത ദിവസങ്ങളിൽ ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി മാറാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഞായറാഴ്ചയോടെ കേരള-കർണാടക തീരത്തിനടുത്തായി ഈ ചുഴി ന്യൂനമർദ്ദമായി രൂപാന്തരപ്പെടും എന്നാണു പ്രവചനം.
അതിനെത്തുടർന്ന് കേരളത്തിലും ലക്ഷദ്വീപ് തീരപ്രദേശങ്ങളിലും മത്സ്യബന്ധനം ഒക്ടോബർ 18 വരെ വിലക്കിയിട്ടുണ്ട്.
കടൽപ്രദേശങ്ങളിൽ ശക്തമായ കാറ്റും 45–55 കിലോമീറ്റർ വേഗതയിലുള്ള കാറ്റടിയും ഉണ്ടാകാനിടയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്.
കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഫലമായി ഒക്ടോബർ 17-ന് രാത്രി പതിനൊന്നര വരെ കടൽതീരങ്ങളിൽ ഉയർന്ന തിരമാലകളും കടലാക്രമണ സാധ്യതയും ഉണ്ടാകും.
തീരദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കടലിനോട് സമീപമായി പോകരുതെന്നും അധികൃതർ അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്കും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. മധ്യ, തെക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
രാത്രികളിലും പകൽ സമയത്തും അപ്രതീക്ഷിതമായി മഴ പെയ്യാനിടയുണ്ടെന്നും, ആളുകൾ വീടിനകത്ത് സുരക്ഷിതമായി തുടരണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു.
ഇതിനിടെ, അടുത്ത 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി കാലാവർഷം രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതിനാൽ, സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ കൂടുതൽ വ്യാപകമാകുമെന്ന് പ്രവചനം സൂചിപ്പിക്കുന്നു.
വർഷകാലാവസ്ഥാ നിരീക്ഷകർ പറയുന്നതനുസരിച്ച്, അറബിക്കടലിലെ ചുഴിയും തെക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ചേർന്നാണ് ഈ മഴയുടെ തീവ്രത വർധിക്കുന്നത്.
കനത്ത മഴയ്ക്ക് പിന്നാലെ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാമെന്ന് മുന്നറിയിപ്പുണ്ട്.
ജില്ലാ ഭരണകൂടങ്ങൾ ദുരന്തനിവാരണ സേനയെ സജ്ജമാക്കിയിട്ടുണ്ട്. ഇഡി മിന്നലിനിടെ മരങ്ങളുടെ കീഴിലോ തുറന്ന സ്ഥലങ്ങളിലോ നിൽക്കരുതെന്നും വൈദ്യുതി പോളുകൾ സ്പർശിക്കരുതെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്, തുലാവർഷത്തിന്റെ തുടക്കസൂചനയായി ഈ ആഴ്ചയിലുടനീളം ശക്തമായ മഴയും ഇടിമിന്നലും കാണാനിടയുണ്ടാകും.
അതിനാൽ കാർഷിക മേഖലയിലും യാത്രാസൗകര്യങ്ങളിലും ഈ കാലാവസ്ഥാ മാറ്റം സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ മധ്യ-തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത തുടരുന്നതിനാൽ ജനങ്ങൾ സുരക്ഷാനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Kerala rain alert, IMD warning, Orange and Yellow alert districts, thunderstorm, Lakshadweep low pressure, southwest monsoon withdrawal









