കൊച്ചി: കളമശേരി കൺവെൻഷൻ സെൻറർ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻറെ വിദേശ ബന്ധത്തിൽ വീണ്ടും പോലീസ് അന്വേഷണം. ഇൻറർപോളിൻറെ സഹായത്തോടെ അന്വേഷണം നടത്താനാണ് സംസ്ഥാന പോലീസിന് അനുമതി ലഭിച്ചിരിക്കുന്നത്.
കേരള പോലീസിന് അന്വേഷണത്തിനുള്ള അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഡൊമിനിക്ക് ദുബായിൽ ജോലി ചെയ്തിരുന്നു.
ഈ സമയത്താണ് ബോംബ് നിർമിക്കാൻ പഠിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനാണ് ഇൻറർപോളിൻറെ സഹായം തേടിയിരിക്കുന്നത്.
2023 ഓക്ടോബർ 23ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന കളമശേരി സാമ്ര ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ എട്ട് പേർ മരിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമർപ്പിച്ചത്