തട്ടിപ്പ് കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കലാഭവൻ സോബി ജോർജിനെ ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 150-ലധികം കേസുകൾ ഇയാളിനെതിരെ നിലനിൽക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.
ജപ്തി നടപടികൾ ഒഴിവാക്കാൻ ബസിന്റെ ടയറുകൾ മുഴുവനായി ഊരിമാറ്റി പ്രതി ശ്രമിച്ചെങ്കിലും, കോടതി ഉത്തരവിന് മുന്നിൽ അത് ഫലം കണ്ടില്ല. പൊലീസ്, ആർടിഒ ഉദ്യോഗസ്ഥർ എന്നിവർ ക്രെയിൻ ഉപയോഗിച്ച് ടയറില്ലാത്ത ബസ് നീക്കി കോടതിയിൽ എത്തിച്ചു.
2013ൽ യുഎസിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി.വി. സെബാസ്റ്റ്യനിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയതാണ് പ്രധാന കേസ്. 2018ൽ കോടതി 2.80 ലക്ഷം രൂപ തിരിച്ചുനൽകാൻ ഉത്തരവിട്ടിരുന്നെങ്കിലും പ്രതിയുടെ നിസ്സഹകരണത്തെ തുടർന്ന് നടപടി നടപ്പായിരുന്നില്ല.
തുടർന്ന് സ്വത്തുക്കൾ കണ്ടെത്തിയതോടെ 2025 സെപ്റ്റംബറിൽ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് പലിശ ഉൾപ്പെടെ 5,51,274 രൂപ ഈടാക്കാൻ ഉത്തരവിട്ടു.
ജപ്തി നടപടിക്കായി എത്തിയപ്പോൾ ബസുകൾക്കൊക്കെ ടയർ ഊരിമാറ്റി ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കോടതി അനുമതിയോടെ പൂട്ടുതുറന്ന് പ്രവേശിച്ച സംഘം ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റുകയായിരുന്നു.
സോബി ജോർജിനെതിരെ നിരവധി തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്നും, മുമ്പ് സമാന കേസിൽ മൂന്ന് വർഷം തടവും പിഴയും ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
English Summary
Stage artist and actor Kalabhavan Sobi George was arrested in a job fraud case. He allegedly removed the tyres of his bus to prevent seizure, but authorities used cranes to confiscate it following a court order. He faces over 150 cases, and the bus was seized to recover compensation for a victim he cheated.









