ദിവ്യദൃഷ്ടിയുണ്ട്, നിങ്ങളുടെ മകന് ആപത്ത് വരാൻ പോകുന്നു; കേട്ടപാതി കേൾക്കാത്ത പാതി കഴുത്തിൽ കിടന്ന മലയടക്കം സകലതും ഊരി നൽകി; 54 കാരി കുടുങ്ങിയത് ഇങ്ങനെ
അടൂർ: ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങൾക്ക് മുമ്പ് കടമ്പനാടുള്ള വയോധികരായ ദമ്പതികളിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്ത 54 കാരി സമാന കേസിൽ വീണ്ടും അറസ്റ്റിൽ.
അടൂർ പള്ളിക്കൽ ചേന്നം പുത്തൂർ ഭാഗം തുളസീഭവനിൽ 54 കാരിയായ തുളസി ആണ് വീണ്ടും അറസ്റ്റിലായത്. തെങ്ങമം സ്വദേശി മായാദേവിയുടെ പരാതിയിലാണ് അടൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച തുളസിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടതോടെ മായാദേവി അടൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.
2025 ജനുവരിയിലാണ് മായാദേവിയും സമാനമായ രീതിയിൽ കബളിപ്പിക്കപ്പെട്ടത്. മായാദേവിയുടെ വീട്ടിലെത്തിയ തുളസി, തനിക്ക് ദിവ്യദൃഷ്ടിയുണ്ടെന്നും മകന് ജീവഹാനി ഉണ്ടാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഒരു പവന്‍റെ മാല, ആറ് ഗ്രാം വരുന്ന രണ്ട് സ്വർണ കമ്മൽ എന്നിവ മായാദേവിയിൽ നിന്നും കൈക്കലാക്കി തുളസി കടന്നുകളയുകയായിരുന്നു .
അടൂർ ഡി.വൈ.എസ്പി ജി. സന്തോഷ് കുമാർ, എസ്.എച്ച്.ഒ ശ്യാം മുരളി, എസ്.ഐ നകുലരാജൻ, എസ്.സി.പി ഒ.ബി. മുജീബ്, ആർ. രാജഗോപാൽ, ആതിര വിജയ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
പാലക്കാട്: ഹണി ട്രാപ്പിലൂടെ ജോത്സ്യൻ്റെ സ്വർണവും പണവും തട്ടിയ കേസിൽ സ്ത്രീ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ.
പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന, കുറ്റിപ്പള്ളം സ്വദേശി ശ്രീജേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ജോത്സ്യനാണ് ഹണി ട്രാപ്പിനു ഇരയായത്. ജ്യോത്സന്റെ കയ്യിൽ നിന്ന് പ്രതികൾ സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. ജ്യോത്സ്യനെ പൂജക്കായി കൂട്ടിക്കൊണ്ടുപോയി മർദിച്ച ശേഷമാണ് കവർച്ച നടത്തിയത്.
കൂടുതൽ പണം വേണമെന്നും ഇല്ലെങ്കിൽ മറ്റൊരു സ്ത്രീക്ക് ഒപ്പം ബലം പ്രയോഗിച്ച് എടുപ്പിച്ച ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നും ജ്യോത്സനെ ഭീഷണിപ്പെടുത്തി. തുടർന്ന് പ്രതികൾ ഇല്ലാത്ത സമയത്ത് ജ്യോത്സൻ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
English Summary :
In Kadampanad, a 54-year-old woman who swindled money and gold from an elderly couple claiming to have ‘divine vision’ has been re-arrested in a similar fraud case.