പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?
അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ താമസിക്കുകയാണ്. ഇന്ത്യയിലെ ജീവിതം, സംസ്കാരപരമായ അനുഭവങ്ങൾ എന്നിവയെക്കുറിച്ച് അവൾ നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ അവളുടെ ഹിന്ദി പഠനത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ക്രിസ്റ്റൻ ഫിഷർ ഹിന്ദിയിൽ പ്രതികരിക്കുന്നതും, ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതുമാണ് ശ്രദ്ധേയമാകുന്നത്.
വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!
ഹിന്ദി എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന ഒരു ഭാഷയല്ലെന്നും, അതിനായി സമയം, ശ്രമം, സഹനം എന്നിവ ആവശ്യമാണ് എന്നും ഫിഷർ വ്യക്തമാക്കുന്നു.
ഫിഷറിന്റെ അഭിപ്രായത്തിൽ ഹിന്ദി ഭാഷയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഗ്രാമർ എന്നാണു മനസ്സിലാക്കുന്നത്. അതിനാൽ ഒരു നല്ല വ്യാകരണ അധ്യാപകനെ കണ്ടെത്തുകയോ, ഉചിതമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യണം. ഇത് ഹിന്ദി പഠനത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അവർ പറയുന്നു.
തന്റെ ഹിന്ദി പഠനത്തിൽ ഏറ്റവും കൂടുതൽ സഹായിച്ചവയാണ് Growing Participator Approach (GPA) എന്ന പുത്തൻ പഠന രീതി എന്ന് അവർ പറയുന്നു.
Watch Video:
https://www.instagram.com/reel/DL6nqcbMyh-/?utm_source=ig_web_copy_link
ഓൺലൈൻ ക്ലാസുകൾ, കൂടാതെ ഇംഗ്ലീഷ് സംസാരിക്കാത്ത നാട്ടുകാരുമായി ഇടപഴകാൻ കഴിയുന്ന അവസരങ്ങൾ എന്ന് അവർ പറയുന്നു.
താത്പര്യമുള്ള ഒരാളുമായി നിരന്തരം ഹിന്ദിയിൽ സംസാരിക്കുന്നതിലൂടെ ഭാഷാ സാമർത്ഥ്യം മെച്ചപ്പെടും എന്നും ഫിഷർ ഉപദേശിക്കുന്നു.
വീഡിയോയുടെ അവസാന ഭാഗത്ത്, ഫിഷർ എല്ലാവർക്കും ഒരേ ആവശ്യം ആവർത്തിക്കുന്നു – ഉത്സാഹം കൈവിടരുത്. രണ്ട് മുതൽ മൂന്ന് വർഷം വരെ സമയമെടുക്കാം ഹിന്ദിയിൽ പ്രാവീണ്യം നേടാൻ.
എന്നാൽ, മനസ്സിൽ ധൈര്യവും നിരന്തര പ്രയത്നവുമുണ്ടെങ്കിൽ വിജയിക്കാൻ കഴിയും എന്നും ക്രിസ്റ്റൻ ഫിഷർ ആത്മവിശ്വാസത്തോടെ പറയുന്നു.
ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന് കണ്ടെത്തി
ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന് കണ്ടെത്തി. ഒരാഴ്ചയായി കാണാതായ ആത്മറാം സനാതൻ ധർമ കോളജിലെ ബി.എ. വിദ്യാർത്ഥിനിയായ 19 കാരിയായ സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ഡൽഹിയിലെ ഗീതാ കോളനി ഫ്ലൈഓവറിന് സമീപം കണ്ടെത്തിയത്.
ത്രിപുര സ്വദേശിനിയായ സ്നേഹ, ഉന്നത പഠനത്തിനായി ഡൽഹിയിലേക്കായിരുന്നു എത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 7-നാണ് സ്നേഹയെ അവസാനമായി കണ്ടത്.
ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു
അന്ന് രാവിലെയാണ് സ്നേഹ തന്റെ മാതാവിനോട് “സരായി റോഹില്ല റെയിൽവേ സ്റ്റേഷനിൽ സുഹൃത്തിനെ ഇറക്കാൻ പോകുന്നു” എന്ന് പറയുന്നത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫാവുകയും, പിന്നീട് നടത്തിയ അന്വേഷണത്തിൽ സുഹൃത്ത് സ്നേഹയെ കണ്ടിട്ടില്ലെന്നും പുറത്തുവന്നു.
കാർ ഡ്രൈവറുടെ മൊഴിപ്രകാരം, സ്നേഹ സരായി റോഹില്ല സ്റ്റേഷനിലേക്ക് പോയില്ലെന്നും, ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിന് സമീപത്തേക്കാണ് പോയതെന്നും കണ്ടെത്തിയിരുന്നു.
തുടർന്ന് പെൺകുട്ടി കാണാതായതിനെ തുടർന്ന് കുടുംബം സ്നേഹ എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കൈമാറി.
കത്തിൽ “ഞാനൊരു പരാജയമാണ്, ഒരു ഭാരമാണ്. ഇങ്ങനെ ജീവിക്കുന്നത് സഹിക്കാനാവില്ല” എന്നാണ് എഴുതിയിരുന്നത്. കൂടാതെ, “എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, ഇത് എന്റെ സ്വന്തം തീരുമാനമാണ്” എന്നും കുറിപ്പിലുണ്ട്.
ജൂലൈ 9നു ദേശീയ ദുരന്തപ്രതികരണ സേനയുടെ നേതൃത്വത്തിൽ 7 കിലോമീറ്ററോളം വരുന്ന പ്രദേശത്ത് തെരച്ചിൽ നടത്തുകയുണ്ടായി. എന്നാൽ ആ സമയത്ത് സ്നേഹയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.