web analytics

മാറില്ല, ഇടതിനൊപ്പം തന്നെയെന്ന് ജോസ് കെ. മാണി

തങ്ങളെയോർത്ത് ആരും കരയേണ്ട

കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറ്റം സംബന്ധിച്ച പ്രചാരണങ്ങൾ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി.

ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയത്.

പത്രസമ്മേളനം വിളിച്ചതിന് പിന്നാലെ മന്ത്രി വി.എൻ. വാസവൻ ജോസ് കെ. മാണിയെ ഫോണിൽ വിളിച്ച് സംസാരിച്ചു.

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി.

എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും ആരാണ് ഈ ചർച്ച നടത്തുന്നതെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ആശുപത്രിയിൽ കഴിയുന്ന ദുബായിലെ സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

തിങ്കളാഴ്ച എൽഡിഎഫ് സത്യാഗ്രഹത്തിൽ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയോടൊപ്പം തന്നെയാണെന്ന നിലപാട് ജോസ് കെ. മാണി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവർത്തിച്ചിരുന്നു.

നിലവിൽ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോൺഗ്രസ് (എം) ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതോടെയാണ് മുന്നണി മാറ്റ ചർച്ചകൾ ശക്തമായത്.

എന്നാൽ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ് ഉൾപ്പെടെയുള്ള നേതാക്കൾ സമരത്തിൽ പങ്കെടുത്തു. പിന്നാലെ എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ സാമൂഹ്യ മാധ്യമത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, കേരള കോൺഗ്രസ് (എം)യെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സജീവമായി തുടരുകയാണ്. മുസ്ലിം ലീഗാണ് ഈ നീക്കങ്ങൾക്ക് മുൻകൈ എടുക്കുന്നതെന്ന വിലയിരുത്തലുണ്ട്.

എന്നാൽ കോൺഗ്രസിനകത്ത്, പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ, ഇതിനെതിരെ ശക്തമായ എതിര്‍പ്പുകളാണ് ഉയരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യുഡിഎഫ് വൻ നേട്ടമാണ് കൈവരിച്ചത്. ആറു നഗരസഭകളിലും, ജില്ലാ പഞ്ചായത്തിലും, 11ൽ ഒൻപത് ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനാണ്.

71 ഗ്രാമപഞ്ചായത്തുകളിൽ 39 എണ്ണവും യുഡിഎഫ് നിയന്ത്രണത്തിലാണ്. കേരള കോൺഗ്രസ് (എം) ഇല്ലാതെയും ഈ നേട്ടം കൈവരിക്കാനായതിനെ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ മുന്നണി വിപുലീകരണത്തെ ചോദ്യം ചെയ്യുന്നത്.

കേരള കോൺഗ്രസ് (എം) യുഡിഎഫിലെത്തിയാൽ സീറ്റുകൾ വിട്ടുനൽകേണ്ടി വരുമെന്ന ആശങ്കയാണ് കോൺഗ്രസിലെ പ്രധാന പ്രതിഷേധത്തിന് കാരണം. കോട്ടയം ജില്ലയിൽ നിലവിലുള്ള ഒൻപത് നിയമസഭാ സീറ്റുകളിൽ അഞ്ചിടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്.

ജോസ് കെ. മാണി എത്തുമ്പോൾ സീറ്റ് കുറയുക കോൺഗ്രസിനായിരിക്കുമെന്ന കണക്കുകൂട്ടലാണ് ആഭ്യന്തര അസ്വസ്ഥതകൾക്ക് ഇടയാക്കുന്നത്. പി.ജെ. ജോസഫ് വിഭാഗമോ പാലാ എംഎൽഎ മാണി സി. കാപ്പനോ തങ്ങളുടെ സീറ്റുകൾ വിട്ടുനൽകില്ലെന്ന നിലപാടിലാണ്.

ഈ പ്രതിസന്ധി കോട്ടയത്ത് മാത്രം ഒതുങ്ങുന്നില്ല. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും സമാനമായ ആശങ്കകൾ നിലനിൽക്കുന്നു. ഇതോടെ കോൺഗ്രസിനകത്ത് ഭിന്നത കൂടുതൽ രൂക്ഷമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കെപിസിസി മുൻ സെക്രട്ടറി അജീഷ് ബെൻ മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമർശനം ഉന്നയിച്ചപ്പോൾ, മുതിർന്ന നേതാവ് കെ.സി. ജോസഫും മുന്നണി മാറ്റ നീക്കങ്ങളെതിരെ രംഗത്തെത്തി.

ഭരണം ലക്ഷ്യമിട്ടാണ് മുസ്ലിം ലീഗ് ഈ നീക്കങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ സീറ്റ് വിട്ടുനൽകുന്നതിൽ ലീഗും പിന്നോട്ടില്ലാത്ത നിലപാടിലാണ്.

ഇതോടെ യുഡിഎഫിനകത്തെ സീറ്റ് ധാരണകൾ കൂടുതൽ സങ്കീർണമാകുമെന്നും കോൺഗ്രസിന് രാഷ്ട്രീയ നഷ്ടമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

English Summary

Kerala Congress (M) chairman Jose K. Mani has dismissed rumours about a possible front switch, reaffirming that the party will continue with the LDF. However, efforts led by the Muslim League to bring Kerala Congress (M) into the UDF have triggered strong opposition within the Congress, especially in Kottayam. Leaders fear loss of seats and internal unrest, as the UDF recently achieved major local body election victories without Kerala Congress (M). The issue is now creating serious internal tensions within the Congress.

jose-k-mani-denies-front-switch-rumours-udf-ldf-row

Jose K Mani, Kerala Congress M, LDF, UDF, Congress, Muslim League, Kerala Politics, Front Switch, Kottayam

spot_imgspot_img
spot_imgspot_img

Latest news

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന് പറയാനാകുമോ? 

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന്...

Other news

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി...

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിൽ വിരോധം; അയൽവാസിയുടെ വെട്ടേറ്റ് പാലക്കാട് കുടുംബനാഥൻ കൊല്ലപ്പെട്ടു

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയൽവാസിയുടെ വെട്ടേറ്റ് പാലക്കാട് കുടുംബനാഥൻ കൊല്ലപ്പെട്ടു പാലക്കാട്:...

‘തലയും വാലുമില്ലാത്ത ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അപമാനിക്കാൻ, ഇതുകൊണ്ടൊന്നും പേടിക്കില്ല’; ഫെന്നി നൈനാനെതിരെ അതിജീവിത

ഇതുകൊണ്ടൊന്നും പേടിക്കില്ല; ഫെന്നി നൈനാനെതിരെ അതിജീവിത പത്തനംതിട്ട: തലയും വാലുമില്ലാത്ത ചാറ്റുകൾ...

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ തൃശ്ശൂർ: കേരളത്തിന് പുതിയ...

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍ കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ...

കൊല്ലത്ത് സ്പോർട്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച സംഭവം: 2 പേരുടെയും പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ്: അന്വേഷണം

കൊല്ലത്ത് സ്പോർട്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച 2 പേരുടെയും പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ് കൊല്ലം:...

Related Articles

Popular Categories

spot_imgspot_img