ഒരു വർഷത്തിലേറെയായി ബൈക്ക് വീട്ടിൽ നിന്ന് പുറത്തിറക്കിയിട്ട്; നിയമ ലംഘനത്തിനു 2,000 രൂപ പിഴ അടയ്ക്കണമെന്ന് തമിഴ്നാട് മോട്ടർ വാഹന വകുപ്പ്; പിഴ ഒടുക്കാതെ ആർസി ബുക്ക് പുതുക്കാനും കഴിയില്ല; അതിരമ്പുഴ സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി

ഏറ്റുമാനൂർ: ഒരു വർഷത്തിലേറെയായി വീട്ടിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ പെറ്റി. അതിരമ്പുഴ സ്വദേശിയും കാനറ ബാങ്കിലെ മാനേജരുമായ രാഹുൽ ജയിംസിനാണ് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 26 നു രാഹുലിന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഉള്ള ബൈക്ക് തമിഴ്നാട്ടിലെ തേനിയിലൂടെ മതിയായ രേഖകളില്ലാതെയും ‌റോഡ് നിയമം തെറ്റിച്ചും ഓടിച്ചെന്നാണു കേസ്. നിയമ ലംഘനത്തിനു 2,000 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടിസിലുള്ളത്. ചെയ്യാത്ത കുറ്റമാണെങ്കിലും എങ്ങനെയും പിഴ അടച്ച് തടി ഊരാമെന്നു കരുതിയെങ്കിലും പിന്നീടാണ് നോട്ടിസിനുള്ളിലെ കെണി മനസ്സിലാക്കിയത്.

രാഹുലിന്റെ വാഹനത്തിന്റെ വ്യാജ നമ്പർ ഉപയോഗിച്ച് ആരോ വാഹനമോടിച്ചതാണ് സംഭവം. പൊലീസ് പിടികൂടുമ്പോൾ ഡ്രൈവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. കൂടാതെ ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, പൊലുഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയൊന്നും ഹാജരാക്കിയിരുന്നുമില്ല. ഇതെല്ലാം ചേർത്താണ് പിഴ ഈടാക്കിയിരിക്കുന്നത്. മോട്ടർ വാഹന വകുപ്പിന്റെ സൈറ്റിൽ നിയമ ലംഘനത്തിന്റെ ചിത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ പിടിക്കപ്പെട്ട ബൈക്ക് ഏതാണെന്നോ, ആരാണ് ഓടിച്ചതെന്നോ കണ്ടെത്താനും കഴിഞ്ഞില്ല. എന്തായാലും പിഴ അടയ്ക്കുന്നില്ലെന്ന നിലപാടിലാണ് വാഹന ഉടമ. ഇതേ സമയം പിഴ ഒടുക്കാതെ ആർസി ബുക്ക് പുതുക്കാനും കഴിയില്ല.

പെറ്റി കേസിനുള്ളിൽ വമ്പൻ കെണിയൊരുക്കി തമിഴ്നാട് പൊലീസ് അയച്ച നോട്ടിസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വാഹന ഉടമ. അതിരമ്പുഴ സ്വദേശിയും കാനറ ബാങ്കിലെ മാനേജരുമായ രാഹുൽ ജയിംസിനാണ് നോട്ടിസ് ലഭിച്ചത്.

നോട്ടിസ് പ്രകാരം നിയമ ലംഘനം നടത്തിയ വാഹനം തമിഴ്നാട് പൊലീസ് പിടികൂടിയിട്ടുണ്ട്. പിഴയടച്ചാൽ പൊലീസ് പിടികൂടിയ ഈ വാഹനം സ്റ്റേഷനിലെത്തി തിരിച്ച് എടുക്കേണ്ടി വരും. വാഹനം കള്ള വണ്ടിയായതിനാൽ വീണ്ടും ഊരാക്കുടുക്കാകും. വൈകിയാൽ പിന്നെ അനുബന്ധ കേസുകളും ഉണ്ടാകും. രാഹുലിനു കറുപ്പും ചുവപ്പും കലർന്ന നിറമുള്ള ഒരു ഫാഷൻ പ്രോ ബൈക്ക് ആണ് ഉള്ളത്. അതിരമ്പുഴയിലെ പ്രാദേശിക യാത്രകൾക്കായാണു ബൈക്ക് വാങ്ങിയത്.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചില്ലറ അറ്റ കുറ്റ പണികളെ തുടർന്നു ബൈക്ക് പുറത്ത് എടുക്കാറില്ല. സംഭവ ദിവസം രാഹുൽ ബാങ്കിലുണ്ടായിരുന്നതിനും ബൈക്ക് വീട്ടിലുണ്ടായിരുന്നതിന്റെയും തെളിവുകളുണ്ട്. കഴിഞ്ഞ ദിവസം ആർസി ബുക്ക് പുതുക്കാനായി ഒരു ഡ്രൈവിങ് ലൈസൻസ് സ്ഥാപനത്തെ ഏൽപ്പിച്ചിരുന്നു. ഇവർ നടപടികളുമായി മുന്നോട്ട് പോയപ്പോഴാണ് ഇത്തരത്തിൽ വാഹനത്തിനെതിരെ ഒരു കേസ് ഉണ്ടെന്നു മനസ്സിലാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

Related Articles

Popular Categories

spot_imgspot_img