ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ജറുസലം: ഇറാനിൽ ഇസ്രയേൽ നടത്തിയ രാത്രിയാക്രമണത്തിൽ ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.
എന്നാൽ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് വ്യക്തമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ടിന്റെ പ്രകാരം ലാരിജാനി കൊല്ലപ്പെട്ടോ ഗുരുതരമായി പരുക്കേറ്റോ എന്നതിൽ ആശയക്കുഴപ്പം തുടരുന്നു.
അതേസമയം, ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ലാരിജാനി കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
ഇറാൻ ഭരണകൂടത്തിലെ ശക്തനായ നേതാക്കളിലൊരാളായ ലാരിജാനി, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ അടുത്ത അനുയായിയായിരുന്നു.
ടെഹ്റാനിൽ നടന്ന ഖുദ്സ് ദിന റാലിയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
ഇസ്രയേൽ മാധ്യമങ്ങൾ അനുസരിച്ച് ബസിജ് സേനാ തലവൻ ഗുലാംറെസ സുലൈമാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ലാരിജാനിയുടെ മരണം സ്ഥിരീകരിക്കുകയാണെങ്കിൽ ഇറാന്റെ രാഷ്ട്രീയ-സുരക്ഷാ ഘടനയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ഗൾഫ് മേഖലയിലെ സംഘർഷം ശക്തമാകുന്നതിനിടെ ഇറാൻ പ്രതികാര നടപടികൾക്ക് മുന്നൊരുങ്ങുന്നതായി സൂചന.
യുഎസ് ടോർപ്പിഡോ ആക്രമണത്തിൽ നാവികർ കൊല്ലപ്പെട്ടതിന് പകരം ചോദിക്കുമെന്ന് ഇറാൻ നാവികസേന മേധാവി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് അന്താരാഷ്ട്ര സൈനിക സഹായം തേടിയതും, യൂറോപ്യൻ രാജ്യങ്ങൾ ജാഗ്രതയോടെ പ്രതികരിച്ചതും മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ ഗുരുതരമാക്കുന്നു.
English Summary
Reports claim that Iran’s top security official Ali Larijani may have been killed in an Israeli overnight strike, though there is no official confirmation yet. Israeli Defense Minister Israel Katz stated that Larijani was killed, while Iranian authorities have not responded.
Larijani is considered one of the most influential figures in Iran’s power structure and a close ally of Supreme Leader Ayatollah Ali Khamenei. Reports also suggest that Basij commander Gholamreza Soleimani may have been killed.
Meanwhile, tensions in the Gulf region are escalating, with Iran warning of retaliation following a US torpedo attack. The situation remains volatile with increasing global military involvement.









