ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിട, അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി; 47 കിലോമീ​റ്റർ ദൈർഘ്യമുള്ള ഹൈവെ; 25 വില്ലേജുകളിലൂടെ കടന്നുപോകും

കോലഞ്ചേരി: അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. മുന്നോടിയായി കേന്ദ്ര സർക്കാർ മൂന്ന് എ വിജ്ഞാപനം ആഗസ്റ്റ് 29 ന് പുറപ്പെടുവിച്ചിരുന്നു.Initial steps for Angamali Kundanur Bypass site acquisition have started

പരാതിയുള്ളവർ 29 ദിവസത്തിനകം ദേശീയ പാത അതോറിട്ടിക്ക് നൽകണമെന്നാണ് ചട്ടം. 2018 ൽ തയ്യാറാക്കിയ അലൈൻമെന്റ് അനുസരിച്ചാണ് വിജ്ഞാപനം. ഇതനുസരിച്ച് 290.058 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

പരാതികൾ പരിഹരിച്ച ശേഷം വീണ്ടും സർവേ നടത്തി കല്ലിട്ട് തിരിക്കും. നിലവിലുള്ള ധാരണ അനുസരിച്ച് 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്.

1956 ലെ എൻ.എച്ച് അക്ട് പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. പരാതി പരിഹരിച്ച് 3 ഡി നോട്ടിഫിക്കേഷൻ ഇറങ്ങുന്നതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങും. ഒരു വർഷത്തിനുള്ളിൽ 3 ഡി നോട്ടിഫിക്കേഷൻ വരും.

ഇതിൽ സ്ഥലത്തിന്റെ മതിപ്പു വില മരങ്ങളുടെ വില, കെട്ടിടങ്ങളുടെ വില അടക്കം പ്രസിദ്ധീകരിക്കും. ഈ തുകയാണ് സ്ഥല ഉടമയ്ക്ക് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ജില്ലാ കളക്ടറാകും സ്ഥലം ഏറ്റെടുത്ത് നൽകുന്നത്.

സംസ്ഥാന പൊതുമരാമത്ത് വിഭാഗമാണ് സ്ഥലത്തിന്റെ വില നിർണ്ണയിക്കുന്നത്.
അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസ്
47 കിലോമീ​റ്റർ ദൈർഘ്യമുള്ള ഹൈവെ അങ്കമാലിയിലെ കരയാംപറമ്പിൽ നിന്ന് ആരംഭിച്ച് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 25 വില്ലേജുകളിലൂടെ കടന്നുപോകും.

അറയ്ക്കപ്പടി, പട്ടിമറ്റം, കിഴക്കമ്പലം, വടവുകോട്, പുത്തൻകുരിശ്, ഐക്കരനാട് സൗത്ത്, നോർത്ത്, തിരുവാണിയൂർ, മാറമ്പിള്ളി, വാഴക്കുളം, വെങ്ങോല, കുന്നത്തുനാട്, പാറക്കടവ്, കറുകുറ്റി, തുറവൂർ, കാലടി, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, തെക്കുംഭാഗം, കുരീക്കാട്, തിരുവാങ്കുളം, മരട്, അങ്കമാലി എന്നീ വില്ലേജുകളിൽ നിന്നും ഭൂമിയേ​റ്റെടുക്കണം.

എൻ.എച്ച് 66 വികസനത്തിന് അനുവദിച്ചതിന് സമാനമായ നഷ്ടപരിഹാര പാക്കേജ് തന്നെ ബൈപാസ് നിർമാണത്തിനും ഉണ്ടാകും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നടത്തിയ ഭൂമി ഇടപാടുകളുടെ ശരാശരി മൂല്യത്തെ അടിസ്ഥാനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ 12 ശതമാനം പലിശയും അടിസ്ഥാന ഭൂമിയുടെ മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരമാകും നൽകുന്നത്.

അതിന് പുറമെ, പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും മുറിക്കേണ്ടിവരുന്ന മരങ്ങളുടെയും മൂല്യവും നഷ്ടപരിഹാരമായി നൽകും. 90 ശതമാനം ഭൂമിയും ഏ​റ്റെടുത്തുകഴിഞ്ഞാൽ മാത്രമേ നിർമ്മാണം തുടങ്ങുകയുള്ളൂ.290.058 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

spot_imgspot_img
spot_imgspot_img

Latest news

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

Other news

38 ജില്ലകളുള്ള തമിഴ്‌നാട്ടിൽ വെറും നാല് എണ്ണം മാത്രം; കേരളത്തിലെ പകുതിയിലധികം ജില്ലകളും ഹോട്ട് സ്പോട്ട്

കൊച്ചി: രാജ്യത്തെ‘ഹോട്ട് സ്‌പോട്ട്’ പട്ടികയിൽ ഇടംപിടിച്ച് തൃശൂരും പാലക്കാടും. രാജ്യത്ത് മയക്കുമരുന്ന്...

ഗായത്രിപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീണു; ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

പാലക്കാട്‌: ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ...

കൂടോത്രവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: കേരളത്തിൽ ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിൽ...

പുതിയ പൊലീസ് മേധാവി ആര്? സസ്പെൻസ് തുടരുന്നു

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി ആരാവുമെന്നതിൽ സസ്പെൻസ്. മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള...

Related Articles

Popular Categories

spot_imgspot_img