web analytics

30,000 അടി ഉയരത്തിൽ പറക്കുന്നതിടെ വിമാന ജീവനക്കാരന് ജീവൻ നഷ്ടമാകുമെന്ന അവസ്ഥ: രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

30,000 അടിഉയരത്തിൽ വിമാന ജീവനക്കാരന് രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

അബുദാബിയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടയിൽ ഉണ്ടായ അത്യാഹിത സാഹചര്യം രണ്ട് ഇന്ത്യൻ ഡോക്ടർമാരുടെ സമയോചിത ഇടപെടലാണ് ഒരു എയർലൈൻസ് ജീവനക്കാരന്റെ ജീവൻ രക്ഷിച്ചത്.

പറന്നുയർന്നതിന് പിന്നാലെ തന്നെ ജീവനക്കാരന് ഗുരുതരമായ അനാഫൈലാക്സിസ്, അതായത് ജീവൻ ഭീഷണിയിലാക്കുന്ന അലർജി പ്രതികരണം, ഉണ്ടായപ്പോൾ വിമാനത്തിനുള്ളിലെ ക്ലിനിക്കൽ പ്രതിസന്ധി അതിവേഗത്തിൽ ആശങ്കാജനകമായി.

ഇത്യോപ്യയിൽ നിന്ന് ഈ മാസം ഒന്നിന് ഇന്ത്യയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സ് വിമാനം ടെക്കോഫ് ചെയ്തതിനു പിന്നാലെ 40 മിനിറ്റിനുള്ളിലാണ് സംഭവം അരങ്ങേറിയതെന്ന് ചെന്നൈയിലെ എംജിഎം ഹെൽത്ത്‌കെയർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ഒരു മെഡിക്കൽ ക്യാമ്പ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഹെമറ്റോ-ഓങ്കോളജി, ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിദഗ്ധൻ ഡോ. എം. ഗോപിനാഥനും, സീനിയർ കൺസൾട്ടന്റും യൂറോളജി ക്ലിനിക്കൽ ലീഡുമായ ഡോ. സുദർശൻ ബാലാജിയും വിമാനത്തിലുണ്ടായിരുന്നു.

വിമാനത്തിലെ ജീവനക്കാരന് ഉണ്ടായത് അതീവ അപകടകാരിയായ അനാഫൈലാക്സിസ് ആക്രമണമായിരുന്നു.

30,000 അടിഉയരത്തിൽ വിമാന ജീവനക്കാരന് രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

ഇത് ശരീരത്തിനുള്ളിൽ അതിവേഗം പ്രതികരിക്കുന്ന ഒരു ഗുരുതര അലർജിയാണ്, ഒരാൾക്ക് മിനിട്ടുകൾക്കുള്ളിൽ ശ്വാസതടസ്സം ഉണ്ടാക്കി ഓക്സിജൻ നില പെട്ടെന്ന് താഴ്ത്താൻ കഴിവുള്ളതാണ് ഇത്.

ജീവനക്കാരന് ശ്വാസം എടുക്കാൻ പ്രയാസപ്പെടുകയും ഓക്സിജൻ സാച്ചുറേഷൻ 80 ശതമാനമായി താഴുകയും ചെയ്തതോടെ 30,000 അടി ഉയരത്തിൽ അദ്ദീഹത്തിന്റെ ജീവൻ അപാകടത്തിലായി.

അത്തരം സാഹചര്യത്തിൽ വിമാനം അടിയന്തര ലാൻഡിംഗിനായി തയ്യാറാക്കുക സാധ്യമല്ലായിരുന്നു. വിമാനത്തിനുള്ളിലെ പരിമിതമായ മെഡിക്കൽ ഉപകരണങ്ങൾ മാത്രമുപയോഗിച്ച് ഡോക്ടർമാർ പ്രവർത്തനമാരംഭിച്ചു.

ജീവനക്കാരന് സ്റ്റിറോയിഡുകൾ, ആന്റിഹിസ്റ്റാമൈൻ മരുന്നുകൾ, ബ്രോങ്കോഡൈലേറ്ററുകൾ എന്നിവ നൽകുകയും തുടർച്ചയായി ഓക്സിജൻ വിതരണവും ആരംഭിക്കുകയും ചെയ്തു.

വിമാനത്തിൽ ലഭ്യമായിരുന്ന അടിസ്ഥാന മെഡിക്കൽ കിറ്റുകൾ ഉപയോഗിച്ചെങ്കിലും, പ്രൊഫഷണൽ പരിചയവും കൃത്യമായ നിർണയശേഷിയും ഈ ചികിത്സയിൽ വലിയ പങ്കുവഹിച്ചു.

ഏകദേശം ഒരു മണിക്കൂറോളം അനിയന്തിതമായ സാഹചര്യങ്ങളിൽ തുടർച്ചയായ പരിചരണവും ചികിത്സയും നൽകിയതോടെ ജീവനക്കാരന്റെ ശ്വാസം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങി.

അപകടം പൂർണമായും നിയന്ത്രിച്ചതിനു ശേഷവും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ അടുത്ത നാല് മണിക്കൂറോളം ഡോക്ടർമാർ അദ്ദേഹത്തെ നിരീക്ഷിച്ചു,

ഈ സംഭവത്തിലൂടെ ഡോക്ടർമാർ ആശുപത്രിയുടെ പരിധികൾക്കപ്പുറം പോലും വൈദ്യസേവനം നൽകാനുള്ള അവരുടെ പ്രൊഫഷണൽ പ്രതിബദ്ധത വീണ്ടും തെളിയിച്ചുവെന്ന് എംജിഎം ഹെൽത്ത്‌കെയർ സാമൂഹ്യമാധ്യമ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

രോഗിയെ രക്ഷിക്കാൻ വേണ്ടിയുള്ള അവരുടെ സ്വമേധാ ഇടപെടലാണ് ഒരു ജീവനെ തിരികെ പിടിച്ചെടുത്തത്. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്‌ക്കായി വിമാനത്തിനുള്ളിൽ യോഗ്യതയുള്ള മെഡിക്കൽ പ്രൊഫഷണലുകൾ ഉണ്ടായതിന്റെ മഹത്തരത്വം ഈ സംഭവം വീണ്ടും ഊന്നിപ്പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ഭീഷണി വേണ്ട, മുട്ടുമടക്കില്ല”: പി.സി. ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ സഭയെയും മെത്രാന്മാരെയും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img