കൊച്ചി: സപ്ലൈകോ ഔട്‌ലെറ്റുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില. വിപണിയിൽ ഏകദേശം 140 രൂപയ്ക്ക് ലഭിക്കുന്ന വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ ഔട്‌ലെറ്റുകളിൽ സബ്സിഡി നിരക്കിൽ 152 രൂപയാണ് ഈടാക്കുന്നത്. സപ്ലൈകോ ഔട്‌ലെറ്റുകളിൽ സബ്സിഡി നിരക്കിൽ വിൽക്കുന്ന ശബരി വെളിച്ചെണ്ണയ്ക്കാണ് നിരക്ക് കൂട്ടിയത്. ഒരു ലീറ്ററിന് 152 രൂപയായാണ് ഉയർത്തിയത്.
വെള്ളിച്ചെണ്ണയ്ക്കു വില കൂടുതലാണെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും വരും മാസങ്ങളിൽ പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് സപ്ലൈകോ അധികൃതർ നൽകുന്ന വിശദീകരണം. പൊതുമാർക്കറ്റിൽ ലീറ്ററിന് 130 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് മൂന്നാഴ്ച കൊണ്ടാണ് വില കയറിയതെന്നു വ്യാപാരികൾ പറയുന്നു. പരിപ്പു വർഗങ്ങൾക്കും വില കൂടിയിട്ടുണ്ട്.
മാർച്ചിൽ സപ്ലൈകോയിൽ 147 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞമാസം 143.86 രൂപയായിരുന്നു. ഈ മാസം ഒറ്റയടിക്കു കൂടിയത് 8 രൂപ. ഒരു ലീറ്റർ കേര വെളിച്ചെണ്ണയ്ക്ക് നിലവിൽ 171 രൂപയാണ്. വെള്ളിച്ചെണ്ണയ്ക്കു വില കൂടുതലാണെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും വരും മാസങ്ങളിൽ പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് സപ്ലൈകോ അധികൃതർ നൽകുന്ന വിശദീകരണം. പൊതുമാർക്കറ്റിൽ ലീറ്ററിന് 130 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് മൂന്നാഴ്ച കൊണ്ടാണ് വില കയറിയതെന്നു വ്യാപാരികൾ പറയുന്നു. പരിപ്പു വർഗങ്ങൾക്കും വില കൂടിയിട്ടുണ്ട്.