web analytics

ഇടുക്കി പരുന്തുംപാറയിൽ വൻ ഭൂമി കൈയ്യേറ്റം ; നടപടിക്കൊരുങ്ങി റവന്യു വകുപ്പ്

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ വിവിധയിടങ്ങളിൽ വന ഭൂമിയും റവന്യു ഭൂമിയും വൻതോതിൽ കൈയ്യടക്കി റിസോർട്ട് മാഫിയ. സംഭവം വിവാദമായതിനെ തുടർന്ന് റവന്യു ഭൂമിയിൽ നടന്ന കൈയേറ്റം കണ്ടെത്തി ഭൂമി തിരിച്ചു പിടിച്ചെടുക്കാനുള്ള നടപടികൾ റവന്യു വകുപ്പ് തുടങ്ങി. ഭൂമി അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം ഒഴിപ്പിക്കാനും കളക്ടർ ഉത്തരവിട്ടു. (Huge land grab in Idukki Parunthumpara; Revenue department ready for action)

ആദ്യ ഘട്ടമായി പീരുമേട് തഹസിൽദാർ അന്വേഷണം നടത്തി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിരുന്നു. നഷ്ടപ്പെട്ട ഭൂമി കണ്ടെത്താൻ പ്രത്യേക സർവേ സംഘത്തെ നിയോഗിക്കണമെന്നും തഹസിൽദാർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. താലൂക്ക് സർവേയറുടെ നേതൃത്വത്തിലുള്ള സംഘത്തെ ഉപയോഗിച്ച് ഭൂമി അളക്കാനാണ് നിർദേശമുള്ളത്. രണ്ട് വില്ലേജ് ഓഫീസർമാർ സ്ഥലത്തെത്തി രേഖകൾ പരിശോധിച്ച ശേഷം മഹസ്സർ തയ്യാറാക്കും.

ഇതിൻറെ അടിസ്ഥാനത്തിൽ സർവ്വേ സംഘമെത്തി ഭൂമി അളന്നു തിരിച്ച് സർക്കാർ ബോർഡ് വച്ച് ഏറ്റെടുക്കാനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.
പതിനഞ്ചിലധികം വൻകിട കയ്യേറ്റങ്ങളുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. പട്ടയമുള്ള ഭൂമി ചെറിയ അളവിൽ വാങ്ങിയ ശേഷം സമീപത്തെ റവന്യൂ ഭൂമിയും കൈവശപ്പെടുത്തിയാണ് ഇവിടെ കൈയേറ്റം നടത്തിയിരിക്കുന്നത്.

കൈയേറിയ ഭൂമിക്ക് പറയാം നേടിയെടുക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്.
പീരുമേട് വില്ലേജിലെ സർവേ നമ്പർ 534, മഞ്ചുമല വില്ലേജിൽ 441 എന്നിവയിൽ ഉൾപ്പെട്ട റവന്യു ഭൂമിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 45 ഹെക്ടർ ഭൂമി നഷ്ടപ്പെട്ടിട്ടുള്ളതായാണ് സൂചന. 310 ഹെക്ടർ ഭൂമിയാണ് റവന്യു വകുപ്പിന് പരുന്തുംപാറയിൽ ഉണ്ടായിരുന്നത്. ഇതിൽ 200 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകിയിരുന്നു.

ബാക്കി 110 ഹെക്ടർ ഭൂമിയിൽ നിന്നുള്ള 45 ഹെക്ടറാണ് കാണാനുള്ളത്. പട്ടയമുള്ള ഭൂമിയുടെ സർവേ നമ്പറും രേഖകളും ഉപയോഗിച്ചാണ് ഇവിടെ കൈയേറ്റവും വിൽപ്പനയും നടക്കുന്നത്. വികസനം മുന്നിൽ കണ്ടാണ് ഇവിടെ കൈയേറ്റം വ്യാപകമായി നടക്കുന്നത്. ഇത്തരത്തിൽ കൈയേറിയ ഭൂമിയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിടിച്ച് നിരത്തുന്നതും നിർമ്മാണ പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. പ്രദേശത്ത് വനംവകുപ്പിൻറെ ഭൂമിയിലും കൈയേറ്റം നടന്നതായി പരാതിയുയർന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

സൗദിയിൽ ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം: 40 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം

ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം ദുബായ്: ഇന്ത്യൻ...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും ബഹിര്‍ ദാര്‍:...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

Related Articles

Popular Categories

spot_imgspot_img