web analytics

ബലാത്സംഗക്കേസ്; റാപ്പർ വേടന് മുൻ‌കൂർ ജാമ്യം

ബലാത്സംഗക്കേസ്; റാപ്പർ വേടന് മുൻ‌കൂർ ജാമ്യം

കൊച്ചി: ബലാത്സം​ഗക്കേസിൽ റാപ്പർ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശം നൽകി.

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതിയുടെ നിർദേശമുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചത്. യുവ‍‍ഡോക്ടറായ യുവതിയാണ് വേടനെതിരെ പീഡന പരാതി നൽകിയിരുന്നത്.

പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിലായിരുന്നു വേടൻ. ഹർജിയിൽ അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.

ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോൾ ആ ബന്ധത്തെ ബലാത്സം​ഗമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടൻ കോടതിയിൽ വാദിച്ചത്.

ഒരു ഗതിയും പരഗതിയും ഇല്ലാത്ത കാലത്ത് ഫ്ലാറ്റിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാദം വിശ്വസിക്കാൻ കഴിയില്ല; വേടന് പിന്തുണ പ്രഖ്യാപിച്ച് ശരണ്യ മോൾ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശരണ്യ മോൾ കെ.എസ് രംഗത്തെത്തി.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, വേടനോട് തനിക്ക് മകനോടുള്ള സ്നേഹവും കരുതലുമാണുള്ളത് എന്ന് ശരണ്യ മോൾ വ്യക്തമാക്കി. “അത് ഞാൻ ചാകുന്നതുവരെ കാണും,” എന്നും അവർ എഴുതി.

ശരണ്യ മോൾ തന്റെ കുറിപ്പിൽ പറഞ്ഞത്:
വേടനെ ആദ്യമായി വിളിച്ചപ്പോഴും അവസാനമായി കണ്ടപ്പോഴും “സൂക്ഷിക്കണം” എന്ന് തന്നെ ഓർമ്മിപ്പിച്ചിരുന്നുവെന്ന്.

ഒരു കാലത്ത് വേടന് ഒന്നും ഇല്ലാതെ, താമസിക്കാൻ പോലും സ്ഥലം ഇല്ലാതെ അലഞ്ഞുതിരിഞ്ഞിരുന്ന കാലം ഓർത്തപ്പോൾ, അദ്ദേഹത്തെ ക്രൂര ബലാത്സംഗാരോപണങ്ങളിൽ കുടുക്കിയെന്നത് വിശ്വസിക്കാനാകില്ലെന്ന്.

ഗവേഷകരെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം നടത്തിയെന്ന ആരോപണം “ഫാബ്രിക്കേറ്റഡ് കഥ” മാത്രമാണെന്നും.

“ഇത്തരം വ്യാജകഥകൾ ഇറക്കുന്നവർ സ്ത്രീയെ ഒരു ഇൻസ്ട്രുമെന്റ് ആയി മാത്രം കാണുന്നവരാണ്,” എന്നും ശരണ്യ മോൾ കുറിച്ചു.

വേടനോട് കാണിക്കുന്ന തന്റെ പിന്തുണ സ്വകാര്യ ബന്ധത്തിന്റെ പേരിലുള്ള കരുതലും സ്‌നേഹവുമാണ്, മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.

Summary: Kerala High Court grants anticipatory bail to rapper Vedan in a rape case with strict conditions. Court directs him to appear before the investigation officer on September 9.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി...

ശ്വാസം എടുക്കാം, പക്ഷെ മണമില്ല; ആ അവസ്ഥ ഭീകരം! മനസ്സ് തുറന്ന് മെഗാസ്റ്റാർ

ശ്വാസം എടുക്കാം, പക്ഷെ മണമില്ല; ആ അവസ്ഥ ഭീകരം! മനസ്സ് തുറന്ന്...

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു മറയൂരിൽ കാട്ടുകൊമ്പൻ...

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

'ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു'; സന്ദേശിന്റെ മരണത്തിന്...

Related Articles

Popular Categories

spot_imgspot_img