കൂരാച്ചുണ്ടിൽ ഇന്ന് ഹർത്താൽ; അതിരപ്പിള്ളിയിൽ കരിദിനം; കാട്ടുപോത്ത് കുത്തിക്കൊന്ന കർഷകന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും കാട്ടാന ചവിട്ടിക്കൊന്ന വത്സയുടെ സംസ്‌കാരവും ഇന്ന്

കോഴിക്കോട്/ തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ ചാലക്കുടി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വാച്ചുമരം കോളനിയിലെ ആദിവാസി മൂപ്പൻ രാജന്റെ ഭാര്യ വത്സയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വനവിഭവങ്ങൾ ശേഖരിക്കുന്നതിനായിട്ടാണ് വത്സയും ഭർത്താവ് രാജനും കാട്ടിനുള്ളിൽ പോയത്. ഇന്നലെ ഉച്ചയോടെയാണ് കൊല്ലത്തിരുമേട് സ്റ്റേഷന് കീഴിലുള്ള നീളപ്പാറ വനമേഖലയിൽ വച്ച് ഇവരെ കാട്ടാന ആക്രമിച്ചത്. മരോട്ടിക്കായ പെറുക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം വത്സയെ ചവിട്ടിക്കൊല്ലുകയായിരുന്നു.

കാട്ടിൽ നിന്ന് പുറത്തെത്തിയ രാജൻ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തിയാണ് വത്സയുടെ മൃതദേഹം പുറത്തെത്തിച്ചത്. വത്സയുടെ സംസ്‌കാരച്ചടങ്ങുകൾ വനസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ നടക്കും. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം വാഴച്ചാൽ ഡിഎഫ്ഒ ആദ്യഗഡു ധനസഹായം അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും.

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ, വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. മേഖലയിൽ കടകൾ അടച്ച് കരിദിനം ആചരിക്കാൻ കോൺഗ്രസും ആഹ്വാനം ചെയ്തിട്ടുണ്ട്.

തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുന്നു. എൽഡിഎഫ്, യുഡിഎഫ് മുന്നണികളാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ എട്ടു മണി മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
പാൽ, പത്രം, ആശുപത്രി, സ്‌കൂൾ വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ ഉണ്ടായിട്ടും പഞ്ചായത്ത് പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് എൽഡിഎഫ് അറിയിച്ചു.
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പാലാട്ടി എബ്രഹാമിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം കക്കയത്തേക്ക് കൊണ്ടുപോകും.
വൈകീട്ട് നാലുമണിയോടെ കക്കയം പള്ളിയിലാണ് സംസ്‌കാരം നടത്തുക. കുടുംബത്തിന് ഇന്ന് തന്നെ നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ കൈമാറാൻ സർക്കാർ ഉത്തരവിട്ടിരുന്നു. കർഷകന്റെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

ന്യൂസിലാൻഡിൽ സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം

ന്യൂസിലാൻഡിൽ സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം ഓക്ക്‌ലൻഡ്: ഓക്ക്‌ലൻഡിലെ ഫ്രീമാൻസ് ബേയിലെ ന്യൂ...

പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ

പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ടു...

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട്...

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം തിരുവനന്തപുരം: കേരളത്തിൻ്റെ പൊലീസ് മേധാവിയാകാൻ അർഹതയുള്ള...

പന്തയം വെച്ച് കുത്തൊഴുക്കിൽ ചാടി വിദ്യാർഥികൾ

പന്തയം വെച്ച് കുത്തൊഴുക്കിൽ ചാടി വിദ്യാർഥികൾ മുക്കം: മുക്കത്ത് പന്തയം വെച്ച് പുഴവെള്ളത്തിൽ...

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി പത്തനംതിട്ട: നവജാത ശിശുവിനെ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img