പിടിവാശി വിടാതെ ഹമാസും നെതന്യാഹുവും; മരിച്ചുവീണ് ജനങ്ങൾ; ഹമാസിനെതിരെ സാധാരണക്കാരായ ജനങ്ങൾ

സമാധാന ചർച്ചകൾ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുമ്പോഴും ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിക്കാത്തത് ഇരു ഭാഗത്തെയും നേതാക്കളുടെ പിടിവാശി മൂലമാണെന്ന ആക്ഷേപം വ്യാപകമാകുന്നു. സമ്പൂർണ വെടി നിർത്തലിനെ സഹകരിക്കൂ എന്ന ഹമാസ് നിലപാടാണ് തുടക്കത്തിൽ വെടി നിർത്തലിന് തടസമായത്. (Hamas and Netanyahu persist; People died)

എന്നാൽ ജനങ്ങൾ കൊല്ലപ്പെട്ടു തുടങ്ങിയപ്പോൾ ഹമാസ് കമാൻഡർമാർ തന്നെ നേതാക്കളെ സമർദത്തിലാക്കാൻ തുടങ്ങിയിരുന്നു. ഇതോടെ ഹമാസ് തെല്ലൊന്ന് അയഞ്ഞു. എന്നാൽ ഹമാസിനെ ഇല്ലാതാക്കിയിട്ടേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

ഇതോടെ യുദ്ധഭൂമിയിൽ ഇസ്രയേൽ സൈന്യം സ്വയം ഭാഗിക വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഹമാസ് ഒരു ആശയമാണ് ഇല്ലാതാക്കാൻ കഴിയില്ല എന്ന് സൈനിക വ്യക്താവ് ഡാനിയേൽ ഹഗാരി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്നാൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിനെതിരെ രംഗത്ത് വന്നു.

നിലവിൽ ഗാസയിൽ ഒറ്റപ്പെട്ട രീതിയിൽ ഹമാസിനെതിരെ സാധാരണക്കാരായ ജനങ്ങൾ രംഗത്ത് വന്നിരുന്നു. യുദ്ധം ഒഴിവാക്കണമെന്നാണ് അവരുടെ ആവശ്യം . നിലവിൽ മരണ സംഖ്യ നാൽപ്പതിനായിരം അടുക്കുന്നു. ഇസ്രയേലിൽ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം രൂക്ഷമാണ്. ബന്ദികളെ തിരിച്ചെത്തിക്കാൻ നെതന്യാഹു വേണ്ടതൊന്നും ചെയ്യുന്നില്ലെന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്.

ബന്ദികൾ പലരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി. 70,000 ൽ അധികം സൈനികർ ഗുരുതരമായി പരിക്കേറ്റും അംഗവൈകല്യം സംഭവിച്ചും ഷെൽട്ടറുകളിൽ കഴിയുന്നതും ഇസ്രയേലിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതിനിടെ യെമനിലെ ഹൂത്തികൾ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടു.

ഓട്ടേറെയാളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ആദ്യമായാണ് ഹൂത്തികൾ ഇസ്രയേൽ തലസ്ഥാനത്തേക്ക് ആക്രമണം നടത്തുന്നത്. ഇറാൻ നിർമിത മിസൈലാണ് ഉപയോഗിച്ചതെന്നും പ്രതികാരം ചെയ്യുമെന്നും ഇസ്രയേലും പ്രഖ്യാപിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

ന്യൂസിലാൻഡിൽ സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം

ന്യൂസിലാൻഡിൽ സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം ഓക്ക്‌ലൻഡ്: ഓക്ക്‌ലൻഡിലെ ഫ്രീമാൻസ് ബേയിലെ ന്യൂ...

ഇറാൻ ആ വാജ്രായുധം പരീക്ഷിക്കുമോ

ഇറാൻ ആ വാജ്രായുധം പരീക്ഷിക്കുമോ പശ്ചിമേഷ്യൻ രാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം...

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട്...

വീട്ടിലുള്ളവരെ കുത്തിവീഴ്ത്തി സ്വർണം കവർന്നു !

വീട്ടിലുള്ളവരെ കുത്തിവീഴ്ത്തി സ്വർണം കവർന്നു ഇടുക്കി: അടിമാലി ചിത്തിരപുരം ഡോബിപാലത്ത് ഉറങ്ങിക്കിടന്നവരെ കുത്തിവീഴ്ത്തി...

അമേരിക്കൻ എണ്ണക്കപ്പൽ കൂട്ടിയിടിച്ച് തീപിടിച്ചു

അമേരിക്കൻ എണ്ണക്കപ്പൽ കൂട്ടിയിടിച്ച് തീപിടിച്ചു മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു...

അബ്ദുൽ കലാമിൻറെ വിവർത്തകൻ മരിച്ച നിലയിൽ

അബ്ദുൽ കലാമിൻറെ വിവർത്തകൻ മരിച്ച നിലയിൽ തിരുവനന്തപുരം: മുൻ രാഷ്ട്രപതി ഡോ.എപിജെ അബ്ദുൽ...

Related Articles

Popular Categories

spot_imgspot_img