വഴിപാട് ആയി പത്തുലക്ഷം രൂപ; ഗുരുവായൂരില്‍ ആനയെ നടയിരുത്തി
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ശനിയാഴ്ച രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
കോഴിക്കോട് തിരുവണ്ണൂർ സ്വദേശികളായ പി. എ. പ്രദീപും വസന്തയും കുടുംബവും വഴിപാടായാണ് ആനയെ നടയിരുത്തിയത്.
ഇതിനായി ദേവസ്വത്തിലേക്ക് പത്ത് ലക്ഷം രൂപ അടച്ചു. ദേവസ്വത്തിന്റെ കൊമ്പൻ ബാലറാമിനെയാണ് നടയിരുത്തിയത്.
ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ. ബി. അരുണ്‍കുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ,
ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എം. രാധ, അസിസ്റ്റന്റ് മാനേജർമാരായ രാമകൃഷ്ണൻ (ക്ഷേത്രം), സുന്ദരരാജൻ (ജീവധനം) എന്നിവരും പാരമ്പര്യാവകാശികളും പങ്കെടുത്തു.
വഴിപാട് നേർന്ന പി. എ. പ്രദീപ്, വസന്ത, കുടുംബാംഗങ്ങൾ, നിരവധി ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
English Summary
A symbolic elephant offering ritual was performed at the Guruvayur Temple after the Seveli ceremony on Saturday morning. The offering was made by a family from Kozhikode after paying Rs 10 lakh to the Devaswom, with Devaswom elephant Balaraman being ceremonially seated at the temple.
guruvayur-temple-symbolic-elephant-offering
Guruvayur Temple, Elephant Offering, Temple Ritual, Guruvayur Devaswom, Kerala Temple News, Thrissur









