ഇടുക്കി വണ്ടന്മേട്ടിൽ പ്രായപൂർത്തി ആകാത്ത പെൺകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അണക്കര വില്ലേജിൽ പാമ്പുപാറ കരയിൽ കീരിമുക്ക് ഭാഗത്ത് കുഴികണ്ടത്തിൽ വീട്ടിൽ സതീഷ്. എം. നെ ആണ് കട്ടപ്പന പോക്സോ കോടതി 20 വർഷത്തെ കഠിന തടവിനും 50000/- രൂപ പിഴയും ശിക്ഷയായി നൽകി.
പ്രതി അതിജീവിതയുടെ വീട്ടിൽ വച്ചു പീഡിപ്പിച്ചു എന്നുള്ളതാണ് കേസിനാസ്പദമായ സംഭവം. 2023 ൽ വണ്ടന്മേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ . പ്രോസീക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.വണ്ടന്മേട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഇൻചാർജ് ആയിരുന്ന കമ്പംമെട്ട് സി.ഐ. വി. എസ് അനിൽകുമാർ ആണ് കേസ് അന്വേഷിച്ചത്.
മുംബൈ-കേരള യാത്ര വെറും12 മണിക്കൂറിൽ..!മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ വന്ദേഭാരത് വരുന്നു…
മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ ഒരു വന്ദേഭാരത് സർവീസ് വരുന്നതായി സൂചന. മുംബൈയിൽ നിന്ന് മംഗലാപുരം വരെയുള്ള സർവീസാണ് റെയിൽവേ പരിഗണിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഇത് യാഥാർത്ഥ്യമായാൽ മംഗലാപുരം എത്തിയ ശേഷം കേരളത്തിലേക്ക് മറ്റൊരു ട്രെയിനിൽ വരാൻ തക്ക രീതിയിൽ മുംബൈ മലയാളികൾക്ക് പുതിയ വന്ദേഭാരതിനെ പ്രയോജനപ്പെടുത്താം.
ഈ സർവീസ് യാഥാർത്ഥ്യമാകുകയാണെങ്കിൽ, 12 മണിക്കൂറിനുള്ളില്‍ മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് എത്താനാകും.
നിലവിൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് ഗോവയിലെ മഡ്ഗാവ് വരെ പോകുന്ന വന്ദേഭാരതിനെയും, മഡ്ഗാവിൽ നിന്ന് മംഗലാപുരം വരെ പോകുന്ന വന്ദേഭാരതിനെയും ഒറ്റ വണ്ടിയാക്കാനാണ് നീക്കം. ഇതോടെ മുംബൈ മംഗലാപുരം വന്ദേഭാരതായി ഈ ട്രെയിൻ മാറും.
നിലവിൽ എട്ട് കോച്ചുകൾ മാത്രമുള്ള ഇരു ട്രെയിനുകളും, പുതിയ ട്രെയിൻ ഒരുപക്ഷെ പ്രഖ്യാപിക്കപ്പെട്ടാൽ, പതിനാറോ ഇരുപതോ കോച്ചുകളുള്ള ട്രെയിനായി മാറിയേക്കും.