‘കൊറിയൻ ലവ് ഗെയിം’ കളിക്കുന്നത് മാതാപിതാക്കൾ തടഞ്ഞു; ജീവനൊടുക്കി 3 സഹോദരിമാർ
ഗാസിയാബാദ്: ഓൺലൈൻ ഗെയിമിങ്ങിന് അടിമകളായ മൂന്ന് സഹോദരിമാർ അപ്പാർട്മെന്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഭാരത് സിറ്റിയിലാണ് സംഭവം. ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു ദാരുണ സംഭവം നടന്നത്.
പഖി (12), പ്രാചി (14), വിഷിക (16) എന്നിവരാണ് മരിച്ചത്. മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ ഗെയിമിംഗ് ശീലം നിയന്ത്രിക്കാൻ ശ്രമിക്കുകയും ഇത് സംബന്ധിച്ച് എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
മൂന്ന് സഹോദരിമാരും എപ്പോഴും ഒരുമിച്ചായിരുന്നു സമയം ചെലവഴിച്ചിരുന്നത്. കുളിക്കുക, ഭക്ഷണം കഴിക്കുക, സ്കൂളിൽ പോകുക, ഉറങ്ങുക തുടങ്ങി ദിനചര്യയിലെ ഭൂരിഭാഗം കാര്യങ്ങളും ഒരുമിച്ചാണ് ചെയ്തിരുന്നതെന്നും സമീപവൃത്തങ്ങൾ പറയുന്നു.
കോവിഡ് കാലത്ത് വീട്ടിൽ കൂടുതലായി സമയം ചെലവഴിക്കേണ്ടിവന്നപ്പോഴാണ് ഇവർ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായത്. ‘കൊറിയൻ ലവ് ഗെയിം’ എന്ന ടാസ്ക് അധിഷ്ഠിത ഗെയിം ഇവർ കളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പല ദിവസങ്ങളിലും കുട്ടികൾ സ്കൂളിൽ പോകാതിരുന്നതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദം അനുഭവപ്പെടുന്നവർ വിദഗ്‌ധ സഹായം തേടണം. ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056
ENGLISH SUMMARY
Three sisters aged 12, 14 and 16 allegedly died by suicide by jumping from the ninth floor of their apartment in Ghaziabad, Uttar Pradesh. Police suspect they were addicted to online gaming and their parents had opposed their gaming habits. An investigation is underway.
ghaziabad-three-sisters-suicide-online-gaming-addiction
Ghaziabad, Uttar Pradesh, suicide, three sisters, online gaming addiction, minors, apartment ninth floor, police investigation, mental health, helpline









