എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ എയറിൽ
ന്യൂഡൽഹി∙ അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ നടത്തിയ ആദ്യ വിഡിയോ പ്രസ്താവനയിലെ വാചകങ്ങൾ അമേരിക്കൻ എയർലൈൻസ് സിഇഒയുടെ സമാനപ്രസ്താവനയിൽനിന്ന് അതേപടി പകർത്തിയതെന്ന് സോഷ്യൽ മീഡിയ.
2 വിഡിയോസന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ 67 യാത്രക്കാരുമായി പറന്ന അമേരിക്കൻ എയർലൈൻസ് വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു തകർന്നിരുന്നു.
ഇതിനു പിന്നാലെ അമേരിക്കൻ എയർലൈൻസ് സിഇഒ റോബർട്ട് ഐസം പങ്കുവച്ച വിഡിയോസന്ദേശത്തിലെ വാചകങ്ങളാണ് അതേപടി കാംപ്ബെൽ കോപ്പിയടിച്ചത്. അമേരിക്കൻ എയർലൈൻസിനു പകരം എയർ ഇന്ത്യ എന്നു മാറ്റിയെന്നു മാത്രം.
റോബർട്ട് ഐസത്തിന്റെ സന്ദേശത്തിൽ ‘എനിക്കറിയാം നിങ്ങൾക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരിക്കും, പക്ഷേ, അവയ്ക്കെല്ലാം എനിക്കിപ്പോൾ ഉത്തരം നൽകാൻ കഴിയില്ല’ എന്ന വാചകം ശ്രദ്ധ നേടിയിരുന്നു. ഇതും അതേപടി കാംപ്ബെൽ ഉപയോഗിച്ചു.
ആര്യൻ അസാരിക്ക് മാധ്യമ വിലക്ക്
വിമാനാപകടത്തിന്റെ സാക്ഷി, മൊഴി രേഖപ്പെടുത്തി
അഹമ്മദാബാദ്: സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച എയർ ഇന്ത്യ വിമാനാപകടത്തിന്റെ വീഡിയോ ചിത്രീകരിച്ച ആര്യൻ അസാരിക്ക് മാധ്യമങ്ങളെ കാണുന്നതിന് വിലക്ക്.
പോലീസിനുമുന്നിൽ സാക്ഷിയായി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളെ കാണരുതെന്ന് നിർദേശിച്ചത്. ആര്യനെ നാട്ടിലേക്ക് പറഞ്ഞുവിട്ടതായി ഇദ്ദേഹത്തിന്റെ സമീപവാസികൾ പറഞ്ഞു.
ആര്യൻ പകർത്തിയ വീഡിയോ സാമൂഹികമാധ്യമത്തിൽ വേഗത്തിൽ പ്രചരിക്കുകയായിരുന്നു. വിമാനത്തിന്റെ അവസാനനിമിഷങ്ങൾ പകർത്തിയത് തുടരന്വേഷണത്തിൽ ഒരു പ്രധാന തെളിവായി മാറുകയും ചെയ്തു.
ഫോണിൽ ചിത്രീകരണം തുടങ്ങി 24 സെക്കൻഡിൽ, അഹമ്മദാബാദ്-ലണ്ടൻ വിമാനം ഗതിമാറി അടുത്തുള്ള മെഡിക്കൽ കോളേജ് കാമ്പസിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും തീപിടിക്കുകയും ചെയ്തു.
“ദൃശ്യം പകർത്തി 24 സെക്കൻഡിനുള്ളിൽ വിമാനം തകർന്നുവീണു. എനിക്ക് ഭയംതോന്നി. വീഡിയോ ആദ്യം കണ്ടത് സഹോദരിയാണ്, പിന്നീട് പിതാവിനെ അറിയിച്ചു. വിമാനം തകരുമെന്ന് എനിക്ക് അറിയില്ലായിരുന്നു” -ആര്യൻ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
അപകടം നടന്ന ദിവസം 12.30-നാണ് ഓംകാർനഗറിലെ കെട്ടിടത്തിൽ ആര്യൻ മുറിയെടുത്തത്. അവിടെവെച്ച് സഹോദരിയെയും അച്ഛനെയും കാണിക്കാൻ പകർത്തിയ കാഴ്ചയാണ് ലോകത്തെ ഞെട്ടിച്ചത്.
ആരവല്ലി ജില്ലയിലെ സമാലാജി ഗ്രാമമാണ് സ്വദേശം. വിമാനം കത്തുന്നതു കണ്ട ആര്യൻ അഹമ്മദാബാദ് മെട്രോയിൽ ജോലിചെയ്യുന്ന, വിരമിച്ച സൈനികനായ പിതാവിനെ വിളിച്ചുപറഞ്ഞു.
ആര്യൻ ഓംകാർനഗറിലേക്ക് മടങ്ങിയെത്തിയില്ല
മൊഴി പോലീസ് രേഖപ്പെടുത്തിയ ശേഷം ആര്യൻ ഓംകാർനഗറിലേക്ക് മടങ്ങിയെത്തിയില്ല. ജനശ്രദ്ധയിൽനിന്ന് രക്ഷപ്പെടാൻ ഗ്രാമത്തിലേക്കു പോയതായി അയൽവാസികൾ പറഞ്ഞു.
ഞെട്ടലോടെയായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ വീഡിയോ ലോകം കണ്ടത്. അപകടമുണ്ടായി നിമിഷ നേരത്തിനുള്ളിൽ തന്നെ വീഡിയോ വ്യാപകമായി പ്രചരിച്ചു.
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറിൽ നിന്നായിരുന്നു വൈറലായ ദുരന്ത വീഡിയോ ചിത്രീകരിച്ചത്.
12-ാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ അസാരി ആണ് തന്റെ മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയത്. എയർപോർട്ടിനു സമീപത്ത് വിമാനങ്ങൾ താഴ്ന്നു പറക്കുന്ന കാഴ്ച, ആരവല്ലി ജില്ലയിലുള്ള തന്റെ സുഹൃത്തിനെ കാണിക്കാനായിരുന്നു ആര്യൻ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ കയറി വീഡിയോ പകർത്തിയത്.
വിമാനം തകർന്നു വീണ് തീഗോളമായി മാറി
എന്നാൽ, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സംഭവങ്ങൾക്കായിരുന്നു ആര്യൻ പിന്നീട് സാക്ഷിയായത്. എയർ ഇന്ത്യയുടെ കൂറ്റൻ വിമാനം തന്റെ കണ്മുന്നിൽ തകർന്നു വീണ് തീഗോളമായി മാറി. തന്റെയും അച്ഛന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റു ചെയ്തതെന്ന് ആര്യൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
Also Read: യുപിഐ വഴി പണം അയക്കാൻ 15 സെക്കൻ്റ് മതി; ഈ മാറ്റം നിങ്ങളറിഞ്ഞോ?
അപകട ശേഷം, അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം ആര്യനെ സമീപിച്ചതായും വീഡിയോയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതായും അയൽവാസിയായ സുനിത സിംഗ് പറയുന്നു. അപകടം കണ്ട് ആര്യൻ പേടിച്ചിരിക്കുകയാണെന്നും വിമാനം കാണുമ്പോഴെല്ലാം അവന് ഇപ്പോൾ പേടിയാണെന്നും സമീപവാസികൾ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെയാണ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷങ്ങൾക്കകം തകർന്ന് വീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടു. ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്.
English Summary:
Following the Ahmedabad plane incident, Air India CEO Campbell Wilson’s first video statement has sparked controversy on social media. Users claim that his remarks were directly copied from a similar statement made by the American Airlines CEO.