ഓൺലൈനായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും; 80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
മൊഹാലി:
ഓൺലൈനായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും കണ്ടെത്തിയ സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
മൊഹാലിയിലെ ഒരു ബേക്കറിയിൽ നിന്ന് സർപ്രീത് കൗർ ബ്രെഡും റസ്കും ഓർഡർ ചെയ്തിരുന്നു. പാക്കറ്റ് തുറന്നപ്പോഴാണ് ഭക്ഷണത്തിൽ ഈച്ചയും പ്രാണികളും ഉള്ളതായി കണ്ടെത്തിയത്.
2025 സെപ്റ്റംബർ 8നാണ് സംഭവം. തുടർന്ന് യുവതി നൽകിയ പരാതിയിൽ പരിഗണന നടത്തിയ മൊഹാലി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ, 80,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. 171 രൂപ മാത്രമാണ് ഭക്ഷണത്തിനായി യുവതി ചെലവിട്ടിരുന്നത്.
ഇതിനുപുറമെ 20,000 രൂപ രോഗികൾക്കായുള്ള ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിക്കണമെന്നും ബേക്കറി ഉടമയോട് കമ്മിഷൻ നിർദേശിച്ചു.
ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കേണ്ടത് വിൽപ്പനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പരാതിക്കാരി വാദിച്ചു. എന്നാൽ ഓൺലൈൻ വിതരണത്തിനിടെ സംഭവിച്ച പിഴവാണെന്നാണ് ബേക്കറി അധികൃതർ വിശദീകരിച്ചത്.
സീൽ ചെയ്ത നിലയിലാണ് ഭക്ഷണം നൽകിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് കമ്മിഷൻ പിഴയും നഷ്ടപരിഹാരവും വിധിച്ചത്.
English Summary
A consumer court in Mohali ordered compensation to a woman who found flies and insects in food she purchased online from a bakery. The complainant, Surpreet Kaur, had ordered bread and rusk, and discovered contamination after opening the packet. The District Consumer Disputes Redressal Commission awarded her ₹80,000 as compensation, despite the food costing only ₹171. The bakery was also directed to deposit ₹20,000 into a patients’ relief fund. The commission ruled that ensuring hygiene and quality of food is the responsibility of sellers.
flies-found-in-online-food-mohali-consumer-court-compensation
Mohali, Consumer Court, Online Food Order, Food Safety, Bakery, Compensation, Hygiene, Consumer Rights









