ചാലക്കുടി സപ്ലൈകോ സ്റ്റോറിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ളിനെ കണ്ടെത്തി. മേലൂർ സ്വദേശി റോയ് പോളിനാണ് പഴകിയ കടല നൽകിയത്. സംഭവത്തെ തുടർന്ന് മാവേലി സ്റ്റാറിന് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകി.
സപ്ലൈകോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ഭക്ഷസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ചെള്ളും പൊടിയും നൽകിയ കടലായാണ് തന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ചാലക്കുടി മാർക്കറ്റിന് അടുത്തുള്ള സപ്ലൈകോ സ്റ്റോറിൽ നിന്നും ഇന്നലെയാണ് റോയ് പോൾ കടല വാങ്ങിയത്. ചാക്കിൽ ഉണ്ടായിരുന്ന ഏറ്റവും അവസാനത്തെ പാക്കറ്റ് കടലായാണ് നൽകിയത്. ബില്ലും കൃത്യമായി നൽകിയില്ലെന്നും റോയ് പറഞ്ഞു. എല്ലാ കടല മണിയിലും ചെള്ള് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് അദ്ദേഹം ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചത്.
Read Also: പേടിഎം ബാങ്കിങ് ഇടപാടുകൾ നാളെ അവസാനിക്കുന്നു; നാളെ മുതൽ വരുന്ന മാറ്റങ്ങളും നിയന്ത്രണങ്ങളും ഇവ: