ബംഗളൂരു: കേക്ക് കഴിച്ചതിനെ തുടർന്ന് അഞ്ച് വയസുകാരൻ മരിച്ചു. ബെംഗളുരുവിലാണ് സംഭവം. സ്വിഗ്ഗിയിലെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ബാൽരാജുവിന്റെ മകൻ ധീരജാണ് മരിച്ചത്. ബാൽരാജുവും ഭാര്യ നാഗലക്ഷ്‌മിയും ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.(Five-year-old boy dies after eating cake, food poisoning suspected; parents in ICU)
തിങ്കളാഴ്‌ചയാണ് സംഭവം ഉണ്ടായത്. പ്രാഥമിക വിവരമനുസരിച്ച് ഭക്ഷ്യവിഷബാധയെന്നാണ് സംശയിക്കുന്നത്. എന്നാൽ ആത്മഹത്യാ ശ്രമമാണോ എന്നതും പരിശോധിക്കുന്നുണ്ട്. ബാൽരാജുവിന്റെ വീട്ടിലെ ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരു നഗരത്തിലെ വിവിധ ബേക്കറികളിൽ വിൽക്കുന്ന 12 തരം കേക്കുകളിൽ നടത്തിയ പരിശോധനയിൽ ഇവ ക്യാൻസറിന് കാരണമാകുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചുവയസുകാരന്റെ മരണം.