കന്യാകുമാരി ഗണപതിപുരത്ത് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. മൂന്ന് പേര്‍ ചികിത്സയിലാണ്. സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവർ തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർഥികളാണ്. തഞ്ചാവൂര്‍ സ്വദേശി ചക്രവര്‍ത്തി, അന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ്, നെയ് വേല്‍ സ്വദേശി ഗായത്രി, ദിണ്ഡിഗല്‍ സ്വദേശി പ്രവീണ്‍ ശ്യാം കന്യാകുമാരി സ്വദേശി റഷീദ് എന്നിവരാണ് മരിച്ചത്.
ലമൂര്‍ ബിച്ചിലാണ് അപകടം ഉണ്ടായത്. എട്ടുപേരാണ് കുളിക്കാനായി കടലില്‍ ഇറങ്ങിയത്. അതില്‍ മൂന്നു പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവര്‍ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്നലെ ഗണപതിപുരത്തെ ബിച്ചില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബിച്ച് അടച്ചിരുന്നു. എന്നാല്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.
Read More: എപ്പോഴും വെള്ളടീഷർട്ടാണല്ലോ; ഖാർഗെക്കും സിദ്ധരാമയ്യക്കും ഉടനടി മറുപടി നൽകി രാഹുൽ ഗാന്ധി