സ്വര്‍ണം നേടിയെങ്കിലും ആദ്യം പ്രതീക്ഷിച്ച മികവിലേക്ക് ഉയരാന്‍ നീരജിനായില്ല. നാലാമത്തെ ത്രോയിലാണ് മികച്ച ദൂരം കണ്ടെത്തിയത്. അതുവരെ ഡിപി മനു ആണ് പട്ടികയില്‍ ആദ്യ സ്ഥാനത്തു നിന്നത്.
മനു എല്ലാ ത്രോയിലും മികവ് പുലര്‍ത്തി. എന്നാല്‍ നീരജിന്റെ 82.27 മീറ്റര്‍ മറികടക്കാന്‍ താരത്തിനായില്ല. 82.06 മീറ്റര്‍ എറിഞ്ഞ മനു സില്‍വര്‍ മെഡല്‍ സ്വന്തമാക്കി. 78.39 മീറ്റര്‍ എറിഞ്ഞ ഉത്തം പട്ടേലിനാണ് വെങ്കലം.