കണ്ണൂർ: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. 4 പവൻ സ്വർണ്ണവും 32,000 രൂപയും നഷ്ടമായി.
പയ്യന്നൂർ ടൗണിന് സമീപമുളള ഇ വി ഗീതയുടെ വീട്ടിലാണ് മോഷണം. ഈ പ്രദേശത്ത് ഇത് രണ്ടാം തവണയാണ് പൂട്ടിയിട്ട വീട്ടിൽ മോഷണം നടക്കുന്നത്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലാണ് കഴിഞ്ഞ മാസം സമാന രീതിയിൽ മോഷണം നടന്നത്. മോഷ്ടാക്കളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്.
വീട്ടുടമസ്ഥ ഗീതയും കുടുംബവും 10 ദിവസം മുൻപാണ് ബെംഗളൂരുവിൽ താമസിക്കുന്ന മകളെ കാണാൻ വീട് പൂട്ടിപ്പോയത്.
ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ കാസർകോട് ജോലി ചെയ്യുന്ന ഗീതയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്തായിരുന്നു മോഷ്ടാക്കൾ വീടിൻ്റെ അകത്തുകയറിയത്.
കിടപ്പുമുറിയിലെ 2 അലമാരകൾ കുത്തി തുറന്ന ശേഷം സാധനങ്ങൾ വലിച്ചുവാരിയിട്ടായിരുന്നു കവർച്ച.
അലമാരയിൽ സൂക്ഷിച്ച നാല് പവൻ സ്വർണവും 32,000 രൂപയുമാണ് മോഷണം പോയത്.
കള്ളൻമാർ പുറകുവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നു. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന Achcha.