web analytics

ഉദ്യോഗസ്ഥർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രോട്ടോക്കോൾ മാറ്റാൻ കഴിയില്ല; എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

ഉദ്യോഗസ്ഥർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രോട്ടോക്കോൾ മാറ്റാൻ കഴിയില്ല; എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ നൽകിയ വിവാദ നിർദേശം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തള്ളി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോൾ തീരുമാനിക്കേണ്ടത് സർക്കാർ തന്നെയാണെന്നും, ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് അതിൽ ഇടപെടാൻ അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷാ–പ്രോട്ടോക്കോൾ നിലവിലുണ്ടെന്നും, അതനുസരിച്ചാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രോട്ടോക്കോൾ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ചില മാധ്യമങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റുമെന്ന് പ്രവചിക്കാറുണ്ടെന്നും, എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾ എൽഡിഎഫിനെ തന്നെ ഭരണത്തിലേറ്റുന്നതാണ് കേരളത്തിൽ സ്ഥിരമായി സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പും യുഡിഎഫിന്റെ മുഖ്യമന്ത്രിയെയും കാബിനറ്റിനെയും വരെ ചിലർ പ്രഖ്യാപിച്ചിരുന്നുവെന്നും, എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽഡിഎഫിന് തുടർഭരണം ലഭിച്ചുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ജനങ്ങൾ എന്തുകൊണ്ടാണ് ഇടതുമുന്നണിയെ തള്ളിപ്പറയേണ്ടതെന്നും, ഏതെങ്കിലും ഒരു മന്ത്രിക്കെതിരെയെങ്കിലും ഒരു രൂപയുടെ അഴിമതി ആരോപണമെങ്കിലും ഉണ്ടോയെന്നും വി. ശിവൻകുട്ടി ചോദിച്ചു.

എം.ആർ. അജിത് കുമാറിന്റെ വിവാദ നിർദേശം

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ തന്നെ എസ്കോർട്ട് നൽകണമെന്നതാണ് എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ മുന്നോട്ടുവച്ച വിവാദ നിർദേശം.

ഇന്നലെ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം നൽകിയത്. മന്ത്രി ഹോട്ടലിലോ ഗസ്റ്റ് ഹൗസിലോ താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് നിർദേശത്തിലുള്ളത്.

എന്നാൽ, എൻഫോഴ്‌സ്‌മെന്റിന് ഉപയോഗിക്കുന്ന വാഹനങ്ങൾ എങ്ങനെ പൈലറ്റ് വാഹനമായി ഉപയോഗിക്കുമെന്ന ആശങ്ക ഉദ്യോഗസ്ഥർക്കിടയിൽ ഉയർന്നിട്ടുണ്ട്.

ഇതിന് പുറമെ, ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനായി സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും യോഗത്തിൽ നിർദേശം നൽകിയതായാണ് വിവരം.

English Summary

Kerala Education Minister V. Sivankutty has rejected the controversial directive issued by Excise Commissioner M. R. Ajith Kumar regarding ministerial protocol. Sivankutty stated that protocols for the Chief Minister and ministers are decided solely by the government, not by individual officials. The Excise Commissioner had suggested that excise officials should escort the Excise Minister at all times, including during stays at hotels or guest houses. The directive has sparked concerns among officials and triggered a political response from the minister, who also defended the LDF government’s record ahead of elections.

excise-commissioner-protocol-row-sivankutty-response

V Sivankutty, MR Ajith Kumar, Excise Department, Kerala Government, Minister Protocol, LDF, Kerala Politics

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

കേരളം ചുട്ടുപൊള്ളുന്നു;അൾട്രാവയലറ്റ് രശ്മികൾ വില്ലനാകുന്നു! ഈ 5 ജില്ലകളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് സർവ്വകാല റെക്കോർഡുകളിലേക്ക് ഉയരുമെന്ന സൂചന നൽകിക്കൊണ്ട് സൂര്യപ്രകാശത്തിലെ...

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് 30000 രൂപ; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് 30000 രൂപ; മുൻ റവന്യൂ ഇൻസ്പെക്ടർക്ക്...

എന്തൊരു ചൂട്: പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ.. 

എന്തൊരു ചൂട്: പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ..  തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ അസഹ്യമായ ചൂട്...

ഇന്ത്യ–പാക് പോരാട്ടം ഉറപ്പായതോടെ കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് തീവില; നൽകണം ആറിരട്ടി നിരക്ക്

ഇന്ത്യ–പാക് പോരാട്ടം ഉറപ്പായതോടെ കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് തീവില; നൽകണം ആറിരട്ടി...

Related Articles

Popular Categories

spot_imgspot_img