കനത്ത ചൂട്; ഇനി അടുത്തക്കാലത്തൊന്നും കേരളത്തിലേക്കില്ല; മത്തിയും അയലയും നാടുവിട്ടു

ട്രോളിംഗ് നിരോധനം കഴിഞ്ഞ ശേഷവും മലയാളികൾക്ക് പ്രിയങ്കരമായ അയലയും മത്തിയുമൊന്നും ലഭിക്കുന്നില്ല. മണിക്കൂറുകൾ കടലിൽ കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികൾ നിരാശരാണ്. വലയിൽ മത്സ്യങ്ങൾ കുടുങ്ങുന്നില്ല. കേരള തീരത്തെ ചൂട് കാരണം മത്തിയും അയലയും ആഴക്കടലിലേക്കും തമിഴ്‌നാട്, കർണാടക തീരങ്ങളിലേക്കും പോകുന്നതായാണ് വിലയിരുത്തൽ.Even after the ban on trawling, the Malayalis are not getting any of their favorite mackerel and herring

കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യങ്ങളെയും ബാധിച്ചത്. അയലയും മത്തിയും ഇല്ലാതായതോടെകടലിൽ പോകുന്നവരുടെ വരുമാനവും കുറഞ്ഞു. പൂവാലൻ ചെമ്മീനും കൊഴുവയും കിളിമീനുമാണ് ഇപ്പോൾ ലഭിക്കുന്നത്.

സാധാരണയായി ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ ടൺകണക്കിന് കിളിമീൻ ലഭിക്കും. എന്നാൽ ഇതും പഴങ്കഥയായി. മാന്തലിന്റെയും കറൂപ്പിന്റെയും ലഭ്യതയും കുറഞ്ഞു. ചെമ്മീൻ കയറ്റുമതി കുറഞ്ഞതോടെ മത്സ്യപ്രിയർക്ക് ചെമ്മീൻ ലഭിക്കുന്നുണ്ട്. പക്ഷെ അയലയും മത്തിയും മലയാളികൾ മറക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

പതിനഞ്ചിനം മത്സ്യങ്ങളാണ് കേരള തീരത്ത് നിന്നും അപ്രത്യക്ഷമായത്. ട്രോളിങ് നിരോധന സമയത്ത് ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് ലഭിച്ചിരുന്ന മത്സ്യങ്ങളിൽ പലതും ഇപ്പോൾ കിട്ടുന്നില്ല. ഏട്ട, സ്രാവ് എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങളിലാണ് കുറവ്.

സ്രാവ് ഇനത്തിൽപ്പെടുന്ന വെളുത്ത നിറമുള്ള ഊളിമീനും അപൂർവമായി. ആവാസ വ്യവസ്ഥയിലെ പ്രശ്‌നം മൂലം മത്തി, ചൂര എന്നീ മീനുകൾ കർണാടക തീരത്തേക്ക് പോയതായി വിദഗ്ധർ പറയുന്നു. ജലത്തിന്റെ താപവ്യത്യാസം ഉൾപ്പെടെ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മത്സ്യസമ്പത്ത് ഇല്ലാതെയാവാൻ കാരണമാവുന്നു. പല തരം ചെമ്മീനുകളും, നെയ്മീനുകളും വംശനാശത്തിന്റെ വക്കിലാണ്. വാളയുടെ ലഭ്യത പത്തിലൊന്നായി കുറഞ്ഞെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിരുന്നു.

അശാസ്ത്രീയമായ മത്സ്യ ബന്ധനത്തിലൂടെ മുട്ടയിടാറായ മീനുകളുടെ എണ്ണവും കുറഞ്ഞു. വിദേശ കപ്പലുകൾ ചെറു മീനുകളെ കൂട്ടത്തോടെ പിടിച്ചെടുക്കുന്നതും തിരിച്ചടിയായി. ചെറു മത്സ്യങ്ങളെ പിടികൂടുന്നത് നിരോധിച്ചതാണെങ്കിലും പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന കപ്പലുകൾ ഈ പ്രദേശത്തെ മുഴുവൻ മത്സ്യങ്ങളേയും വലയ്ക്കകത്താക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി ഇ.ഡി: നടപടി എഫ്ഡിഐ ചട്ട ലംഘനത്തിന്റെ പേരിൽ

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

Other news

പി.എസ്.എൽ.വി റോക്കറ്റുകൾ ഈ വർഷം തന്നെ സ്വകാര്യമേഖലയിൽ നിർമ്മിക്കും; വിക്ഷേപണത്തിന് ഒരുങ്ങുന്നത് 5 എണ്ണം

തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യ്ക്കും ഇന്ത്യയ്ക്കും ആഗോളതലത്തിൽ സൽപ്പേരും പ്രശസ്തിയും നേടികൊടുത്ത പി.എസ്.എൽ.വി റോക്കറ്റുകൾ ഈ...

കട്ടപ്പനയിൽ കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന - വള്ളക്കടവ് ഭാഗത്ത് ശനിയാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

ജീപ്പ് മറിഞ്ഞത് നൂറ് അടി താഴ്ചയിലേക്ക്; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം; മരിച്ചത് ഒളിംപ്യൻ ബിനാമോളുടെ സഹോദരിയും ഭർത്താവും ബന്ധുവും 

തൊടുപുഴ ∙ ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് ദാരുണാന്ത്യം....

Related Articles

Popular Categories

spot_imgspot_img