തിരുവനന്തപുരം: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി. അന്വേഷണ റിപ്പോർട്ട് അവ്യക്തമെന്ന് ചൂണ്ടിക്കാട്ടിയാണ് മടക്കിയത്.
ഉടൻ തന്നെ വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്പിക്ക് നിർദേശം നൽകി. കേസ് എടുക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ജയരാജനും രവി ഡിസിയും പോലീസിൽ നൽകിയ മൊഴിയിൽ അവ്യക്തതകളുണ്ട്.
ആത്മകഥ ചോർന്നത് ഡിസിയിൽനിന്നെന്നും സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ എന്തിനാണ് ഇത് ചോർത്തിയതെന്ന് കാര്യത്തിൽ വ്യക്തതയില്ല.
ആത്മകഥ വിവാദമായതോടെ ഇ.പി. ജയരാജൻ ഡിസി ബുക്ക്സിനെതിരേ പരാതി നൽകിയിരുന്നു. പിന്നാലെ പോലീസ് ഇ.പി. യുടെയും രവി ഡിസിയുടെയും മൊഴിയെടുത്തിരുന്നു. കേസെടുത്തതോടെ പബ്ലിക്കേഷൻ വിഭാഗം മേധാവിയെ ഡിസി പുറത്താക്കിയിരുന്നു.