ദുബായ് വിമാനത്താവളം അടച്ചു; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി
Nedumbassery: Dubai International Airport താൽക്കാലികമായി അടച്ചതിനെ തുടർന്ന് Cochin International Airportയിൽ നിന്ന് പുലർച്ചെ പുറപ്പെട്ട Emiratesയുടെ EK533 വിമാനം തിരിച്ചിറക്കി.
പുലർച്ചെ 4.30ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 325 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ദുബായിലെ സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് വിമാനത്താവളം പെട്ടെന്ന് അടച്ചതായി അറിയിച്ചതോടെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വിമാനത്തിലെ എല്ലാ യാത്രക്കാരെയും നെടുമ്പാശ്ശേരിയിൽ ഇറക്കുകയും താൽക്കാലികമായി വീടുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തതായി വിമാനക്കമ്പനി അറിയിച്ചു. പകരം യാത്രാസൗകര്യങ്ങളോ ദുബായ് വിമാനത്താവളം വീണ്ടും എപ്പോൾ തുറക്കുമെന്നതോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
ഇതിനിടെ ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടുത്തമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
English Summary
Emirates flight EK533, which departed from Cochin International Airport at 4:30 AM with 325 passengers, was forced to return to Kochi after Dubai International Airport was suddenly closed due to a security incident. Passengers were disembarked at Kochi and advised to return home temporarily. The closure reportedly followed a drone strike near the airport that caused a fire in a nearby fuel tank.








