web analytics

മൂന്നിടങ്ങളിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല

മൂന്നിടങ്ങളിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല

മംഗളൂരു: ധർമ്മസ്ഥലയിലെ കൂട്ട സംസ്കാരങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങളിൽ മൂന്നു ഇടങ്ങളിൽ ഖനനം നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. പരാതിക്കാരന്റെ മൊഴിപ്രകാരം, ആദ്യത്തെ മൂന്ന് സ്ഥലങ്ങളിൽ ആറ് മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടെന്ന് കരുതിയിരുന്നു.

പരാതിക്കാരൻ നൽകിയ കണക്കുകൾ പ്രകാരം,

1 മുതൽ 3 വരെ സ്ഥലങ്ങളിൽ ആകെ 6 മൃതദേഹങ്ങൾ,

4, 5-ാം സ്ഥലങ്ങളിൽ 6 മൃതദേഹങ്ങൾ,

8, 9-ാം സ്ഥലങ്ങളിൽ 7 മൃതദേഹങ്ങൾ,

10-ാം സ്ഥലത്ത് 3,

11-ാം സ്ഥലത്ത് 9,

12-ാം സ്ഥലത്ത് 5,

13-ാം സ്ഥലത്ത് എണ്ണമറ്റ മൃതദേഹങ്ങൾ
എന്നിങ്ങനെയാണ് മറവുചെയ്തിട്ടുള്ളത്. പതിമൂന്നാം സ്ഥലത്തിന് ശേഷം വരുന്ന പ്രദേശം നിബിഡവനമാണ്. അവിടെ നൂറിലേറെ മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം.

ബുധനാഴ്ച രാവിലെ 11 മണിക്ക് എസ്ഐടി മൂന്നാം ദിവസത്തെ ഖനനപ്രവർത്തനങ്ങൾ ആരംഭിച്ചു. മഴയും മണലും കാരണം ദുഷ്കരമായ നേത്രാവതി കുളിക്കടവിൽ നിന്നായിരുന്നു ഖനനം തുടങ്ങിയത്. ദിവസാവസാനത്തോടെ മൂന്നു സ്ഥലങ്ങളിൽ കുഴിയെടുത്തു. രാവിലെ 10 മണിക്ക് പരാതിക്കാരൻ തന്റെ അഭിഭാഷകരോടൊപ്പം ബെൽത്തങ്ങാടി എസ്‌ഐടി ഓഫീസിൽ ഹാജരായി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സംഘം സ്ഥലത്തെത്തിയത്.

തുടർന്ന് അന്വേഷണത്തിനും ഖനനത്തിനും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ അനുചേത്, ജിതേന്ദ്ര കുമാർ ദയാമ, എസ്പി സൈമൺ, പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ്, ബെൽത്തങ്ങാടി തഹസിൽദാർ പൃഥ്വി സാനികൻ, കെഎംസി മംഗളൂരുവിലെ മെഡിക്കൽ സംഘം, എഫ്എസ്എൽ വിദഗ്ധർ, ഇന്ത്യൻ സൊസൈറ്റി ഓഫ് ഡൗസേഴ്‌സ് (ISD) പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

രണ്ടാമത്തെ സ്ഥലം മുതൽ വനം വകുപ്പിന്റെ അധികാരപരിധിയിലായതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കാതെ തൊഴിലാളികളിലൂടെ മാത്രം ഖനനം നടത്തുകയാണ്. വൈകുന്നേരം പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ഡിജിപി ഡോ. പ്രണബ് കുമാർ മൊഹന്തി ധർമ്മസ്ഥല നേത്രാവതി കുളിക്കടവിൽ എത്തി ഖനനപ്രവർത്തനം പരിശോധിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ പട്ടികയിൽ ഉൾപ്പെട്ടതിനാൽ എസ്ഐടി തലവനായി തുടരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. എസ്ഐടി രൂപീകരിച്ച 19 മുതൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് സ്ഥാനമൊഴിയുമെന്ന സൂചനയായാണ് അദ്ദേഹത്തിന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

English Summary :

In the Dharmasthala mass grave case, authorities excavated three of the 13 sites identified by a former sanitation worker, but no human remains were found. Investigation continues.

dharmasthala-mass-grave-excavation-no-remains

Dharmasthala mass graves, Karnataka SIT investigation, human remains excavation, Dharmasthala news, Karnataka crime probe

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img