ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?
ദേവികുളം: ഒറ്റ എം.എൽ.എ സ്ഥാനത്തിനായി ദേവികുളത്ത് ഇത്തവണ അങ്കമുറുകുന്നത് നാല് “രാജാക്കന്മാർ” തമ്മിലാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ, ബി.എസ്.പി മുന്നണികളുടെ സ്ഥാനാർത്ഥികളിൽ രണ്ട് പേർക്ക് “രാജ” എന്ന പേരും മറ്റിരണ്ടുപേർക്ക് “രാജേന്ദ്രൻ” എന്ന പേരുമാണുള്ളത് എന്നതാണ് പ്രത്യേകത.
എൽ.ഡി.എഫിനായി നിലവിലെ എം.എൽ.എ എ. രാജയും യു.ഡി.എഫിനായി എഫ്. രാജയും മത്സരരംഗത്തുണ്ട്. എ. രാജയുടെ രണ്ടാം അങ്കമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള എഫ്. രാജയുടെ കന്നിയങ്കമാണ് ഇത്തവണ.
അതേസമയം, എൻ.ഡി.എ സ്ഥാനാർത്ഥിയായി മുൻ എം.എൽ.എ എസ്. രാജേന്ദ്രനും ബി.എസ്.പി സ്ഥാനാർത്ഥിയായി വി.ബി. രാജേന്ദ്രനും മത്സരിക്കുന്നു. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ സി.പി.എം പ്രതിനിധിയായി ദേവികുളം എം.എൽ.എയായിരുന്ന എസ്. രാജേന്ദ്രൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബി.ജെ.പിയിൽ ചേർന്നത്. വി.ബി. രാജേന്ദ്രന്റെയും ഇത് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ്.
ഒരോ വോട്ടും നിർണായകമായ സാഹചര്യത്തിൽ സ്ഥാനാർത്ഥികളുടെ പേരിലുള്ള ഈ സാമ്യം വോട്ടിംഗ് മെഷീനിൽ പേര് നോക്കി വോട്ട് ചെയ്യുന്നവരെ ആശയക്കുഴപ്പത്തിലാക്കുമോ എന്ന ആശങ്കയിലാണ് മുന്നണികൾ.
English Summary
In Devikulam, four candidates with similar names are contesting for a single MLA seat, creating a unique electoral scenario. Two candidates are named “Raja” (A. Raja – LDF, F. Raja – UDF) and two are “Rajendran” (S. Rajendran – NDA, V.B. Rajendran – BSP).
Incumbent MLA A. Raja is seeking re-election, while F. Raja and V.B. Rajendran are first-time candidates. Former CPM MLA S. Rajendran, who recently joined BJP, is contesting as NDA candidate.
Political fronts are concerned that the similarity in names may confuse voters during polling.
devikulam-election-four-candidates-similar-names-raja-rajendran
ദേവികുളം, തെരഞ്ഞെടുപ്പ്, എരാജ, എഫ്‌രാജ, എസ്‌രാജേന്ദ്രൻ, രാഷ്ട്രീയവാർത്ത, കേരളരാഷ്ട്രീയം









