16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ് പിടിയിൽ
മധ്യപ്രദേശിലെ ഡമോഹ് ജില്ലയിൽ മനുഷ്യമനസിനെ ഞെട്ടിക്കുന്ന ക്രൂരക്കൊല. ഭായ് ദൂജ് ആഘോഷത്തിനായി സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന 16കാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ നിന്ന് മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചതായി ആരോപണം.
സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ഡമോഹ് ജില്ലയിൽ 16 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭായ് ദൂജ് ആഘോഷത്തിനായി സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത് വിശ്വകർമ്മയാണ് കൊല്ലപ്പെട്ടത്.
അർത്ത്ഖേദ ഗ്രാമത്തിൽ താമസിക്കുന്ന ഭരത് ബൈക്കിൽ സമന്ന ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. വഴിയിൽ തടഞ്ഞുനിർത്തിയ പ്രതി ഹാമറും ഇരുമ്പ് വടിയും ഉപയോഗിച്ച് തലയിൽ അടിച്ച് വീഴ്ത്തുകയായിരുന്നു.
പിന്നീട് മൃതദേഹത്തിൽ നിന്ന് മാംസം മുറിച്ചെടുത്ത് തിന്നുകയും രക്തം കുടിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. സംഭവം കണ്ട ചിലർ ഭീതിയോടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും റിപ്പോർട്ടുണ്ട്.
വിവരം അറിഞ്ഞെത്തിയ പൊലീസിനെ പ്രതി ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നു. ഏറെ ശ്രമത്തിനൊടുവിൽ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇയാളെ കീഴടക്കി അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ ഭരതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം പുരോഗമിക്കുന്നു
മരിച്ച ബാലനും പ്രതിയും തമ്മിൽ മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ, ലഹരി ഉപയോഗമുണ്ടോയെന്നതും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ഭീതിയാണ് നിലനിൽക്കുന്നത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
English Summary
A shocking murder has been reported from Damoh district in Madhya Pradesh, where a 16-year-old boy, Bharat Vishwakarma, was brutally killed while travelling to his sister’s home for the Bhai Dooj festival. The accused allegedly attacked the boy with a hammer and iron rod and later mutilated the body. Police have arrested the suspect, who reportedly resisted arrest. Authorities are investigating whether the accused suffers from mental illness.








