കൊച്ചി: ബിഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥി ജാസ്മിൻ ജാഫറിനെതിരെയുള്ള സൈബർ ആക്രമണത്തിൽ പരാതി നൽകി പിതാവ് ജാഫർ. കൊല്ലം പുനലൂര്‍ പൊലീസിലാണ് ജാഫർ ഖാൻ പരാതി നൽകിയത്. ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് മോശം പ്രചാരണം നടത്തുന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് ഐഡികൾക്കെതിരെയാണ് പരാതി. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് പരാതിയെ കുറിച്ചുള്ള വിവരം പങ്കുവച്ചത്.
ദിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിന്‍റെ വാപ്പ ജാഫർഖാൻ പരാതിപ്പെട്ടിട്ടുണ്ട്. മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ. അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ.- ദിയ സന കുറിച്ചു.
റിയാലിറ്റിഷോ ആയ ബിഗ് ബോസ് സീസൺ 6ലെ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായിരുന്ന ജാസ്മിൻ ബിഗ് ബോസ് ഷോ ആരംഭിച്ചതു മുതൽ സൈബർ ആക്രമണം നേരിടുന്നുണ്ട്.
Read Also: സ്വന്തമായി ഫോൺ ഇല്ല, ദിവസങ്ങളോളം ഒരേ വസ്ത്രം ധരിക്കും; പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
Read Also: തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ കേരളത്തിലോ? കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് ഇങ്ങനെ