web analytics

ഭൂമി തട്ടിപ്പ്; മുൻ മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്

കോഴിക്കോട്: മുൻ വ്യവസായ വകുപ്പ്മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്. കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

നിരവധി തവണ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തതിനെത്തുടർന്നാണ് താമരശ്ശേരി കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എളമരം കരീം.

2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രഷർ നടത്താനെന്ന പേരിൽ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് സ്ഥലം ലീസിന് എടുക്കുകയും പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്ത് നികുതി അടച്ച് സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നുമാണ് കേസ്.

എളമരം കരീമായിരുന്നു ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചത്. സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നും ക്വാറി തുടങ്ങുകയോ പണം നൽകുകയോ ചെയ്തില്ലെന്നുമാണ് പരാതിക്കാർ പറയുന്നത്.

2013-ൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഭൂമിനഷ്ടപ്പെട്ടവർ പരാതി നൽകുകയും പിന്നീട് 2015-ൽ ക്രൈംബ്രാഞ്ച് പരാതിയിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഈ കേസ് എഴുതി തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തതോടെ ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് ഭൂമി നഷ്ടപ്പെട്ടവർ കോടതിയെ സമീക്കുകയായിരുന്നു.

അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരായില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

Related Articles

Popular Categories

spot_imgspot_img