ആലപ്പുഴ: സിപിഐ പ്രവർത്തകർ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ചതായി ആക്ഷേപം. ആലപ്പുഴ വയലാറിൽ ഇന്നലെയാണ് സംഭവം. വൈകിട്ട് അഞ്ച് മണിയോടെ വീടിന് മുന്നിൽ വഴി തടസപ്പെടുത്തി സിപിഐ പ്രവർത്തകർ ഇലക്ഷൻ ബൂത്ത് നിർമിച്ചിരുന്നു. ബൂത്ത് മാറ്റി സ്ഥാപിക്കണമെന്ന് മോഹനനും കുടുംബവും പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് ഇവർ തയ്യാറായില്ല. തുടർന്നുണ്ടായ വാക്കുത്തർക്കമാണ് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മോഹനൻകുട്ടിയും ഭാര്യ ഉഷയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മോഹനൻകുട്ടിക്ക് മുഖത്തും വയറിനും പരിക്കേറ്റു. അസുഖബാധിതയായിരുന്ന ഭാര്യ ഉഷയെയും സിപിഐ പ്രവർത്തകർ മർദ്ദിച്ചു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും മോഹനൻകുട്ടി പറഞ്ഞു.