ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ
കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഡിവൈഎസ്പിയുടെ മകൻ പൊലീസ് പിടിയിൽ.
ഡിണ്ടിഗൽ ഡിവൈഎസ്പി തങ്കപാണ്ടിയുടെ മകനായ ധനുഷ് (27) ആണ് കോയമ്പത്തൂർ റെയ്‌സ് കോഴ്‌സ് പൊലീസ് അറസ്റ്റ് ചെയ്തത്. പാപ്‌പനായ്ക്കൻപാളയം സ്വദേശിയായ ധനുഷ് കോയമ്പത്തൂർ ഈച്ചനാരിയിൽ ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്നു.
ബിസിനസിൽ നഷ്ടം നേരിട്ടതോടെയാണ് ഡേറ്റിങ് ആപ്പുകൾ വഴി, പ്രത്യേകിച്ച് വിവാഹിതരായ യുവതികളെ ലക്ഷ്യമിട്ട് തട്ടിപ്പ് ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പൊള്ളാച്ചി ജ്യോതി നഗർ സ്വദേശിനിയും റെയ്‌സ് കോഴ്സിലെ സ്വകാര്യ സ്ഥാപന ജീവനക്കാരിയുമായ 25 വയസ്സുകാരിയാണ് ധനുഷിന്റെ തട്ടിപ്പിന് ഇരയായത്.
ഈ മാസം 2-ന് യുവതിയെ വിളിച്ചുവരുത്തി, സുഹൃത്തിനൊപ്പം ഭീഷണിപ്പെടുത്തി 3 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കൂടാതെ ഫോണിലൂടെ 90,000 രൂപ ഓൺലൈനായി ട്രാൻസ്ഫറും ചെയ്യിച്ചു.
ഡേറ്റിങ് ആപ്പിൽ ഇയാൾ “തരുൺ” എന്ന വ്യാജപേരാണ് ഉപയോഗിച്ചിരുന്നത്.
പണം വാങ്ങിയശേഷം യുവതിയെ രാമനാഥപുരത്തെ ഹോസ്റ്റലിന് സമീപം ഇറക്കി. രാത്രി 11 കഴിഞ്ഞതിനാൽ ഹോസ്റ്റലിൽ പ്രവേശനം സാധ്യമല്ലെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് സമീപത്തെ ഹോട്ടലിൽ മുറിയെടുക്കാനും ഇയാൾ സഹായിച്ചു.
തുടർന്ന് യുവതി സഹോദരിയെ ഫോണിൽ വിളിച്ചുവരുത്തി, സഹോദരിയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ആപ്പ് പ്രൊഫൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെ പിടികൂടിയത്.
പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവര്‍ന്നത്.
ഈ മാസം രണ്ടിന് യുവതിയെ വിളിച്ചുവരുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. ഡേറ്റിങ് ആപ്പില്‍ തരുണ്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.
സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി 3 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. മൊബൈല്‍ വഴി 90,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിടുകയായിരുന്നു.
English Summary
Coimbatore police arrested Dhanush (27), son of Dindigul DSP Thankapandi, for cheating a woman he met on a dating app. Running a hotel business in Eachanari, Coimbatore, Dhanush started targeting women—especially married users—after facing business losses. Using the fake name ‘Tarun’ on the dating app, he called a 25-year-old private firm employee from Pollachi on October 2, threatened her with a friend, and looted 3 sovereigns of gold. He also forced an online transfer of ₹90,000. Later, he dropped her near her hostel, booked a hotel room due to late-night restrictions, after which she contacted her sister and filed a police complaint. He was traced and arrested based on his app profile details.









