ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന് സ്ത്രീയുമായി രഹസ്യബന്ധം; തിരുവനന്തപുരത്തുകാർ ഇവരെ വിളിച്ചിരുന്നത് കാട്ടാക്കട അമ്മച്ചിയെന്ന്…പത്മനാഭന്റെ ബി നിലവറ തുറന്നാൽ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം, മതംമാറ്റാൻ ശ്രമം നടത്തി…വിവാദങ്ങൾക്ക് തിരികൊളുത്തി ‘മാഞ്ഞുപോയ ശംഖുമുദ്ര’

തിരുവനന്ത്പുരം: തിരുവിതാംകൂറിലെ അവസാന മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരൻ ഡോ.എം ജി ശശിഭൂഷണിന്റെ വെളിപ്പെടുത്തൽ. മാതൃഭൂമി ബുക്സ് കഴിഞ്ഞ മാസം പുറത്തിറക്കിയ ‘മാഞ്ഞുപോയ ശംഖുമുദ്ര’ എന്ന പുസ്തകത്തിൻ്റെ 132-ാം പേജിലാണ് അത്യന്തം സ്ഫോടനാത്മകമായ റിപ്പോർട്ട് ഉള്ളത്.

സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കാൻ കഴിയാഞ്ഞതിൽ ചിത്തിര തിരുനാളിന് കടുത്ത മനോവ്യഥ ഉണ്ടായിരുന്നെന്നും താൻ വിവാഹം കഴിക്കുന്ന സ്ത്രീയുമായി രാജമാതാവ് ഒത്തുപോകാൻ സാധ്യതയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം വിവാഹം വേണ്ടെന്ന് വെച്ചതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. ഈ സമയത്താണ് ‘കാട്ടാക്കട അമ്മച്ചി’ എന്ന് തിരുവനന്തപുരത്തുകാർ വിശേഷിപ്പിച്ചിരുന്ന കാട്ടാക്കട മൂന്നാം വീട്ടിൽ ലക്ഷ്മിക്കുട്ടിയെന്ന സ്ത്രീയുമായി രാജാവ് ബന്ധം സ്ഥാപിച്ചതെന്നും പുസ്തകത്തിലുണ്ട്. “ചിത്തിര തിരുനാളും ഒരു പച്ച മനുഷ്യനായിരുന്നു”, എന്നാണ് ഡോ.ശശിഭൂഷൺ എഴുതിയിരിക്കുന്നത്.

രാജാവിൻ്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് ആദ്യമായാണ് ഒരു ചരിത്രകാരൻ തുറന്നെഴുതുന്നത്. തിരുവനന്തപുരത്തുകാർ മാത്രമല്ല കേരളം മുഴുവൻ ഇപ്പോഴും ആദരവോടെ കാണുന്ന രാജാവിന് ഇത്തരമൊരു ബന്ധം ഉണ്ടായിരുന്നുവെന്ന വാർത്തയോട് കവടിയാർ കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ “ബി നിലവറയുടെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോൾ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം”, എന്ന അത്യന്തം ഗൗരവമായ ആരോപണവും പുസ്തകത്തിൽ ഉണ്ട്. ‘അവസാനത്തെ മഹാരാജാവ്’ എന്ന അധ്യായത്തിലാണ് അതീവ സംഭ്രമജനകമായ തുറന്നെഴുത്ത് എഴുത്തുകാരൻ നടത്തുന്നത്.

ക്ഷേത്രത്തിലെ ഇതുവരെ തുറക്കാത്ത ബി-നിലവറയിലെ രഹസ്യങ്ങൾ ഇന്നും അ‍ജ്ഞാതമാണ്. രഹസ്യങ്ങളുടെ കലവറയായി കരുതുന്ന ‘ബി’ നിലവറ തുറക്കണോ എന്ന് ക്ഷേത്ര ഭരണസമിതിക്ക് തീരുമാനിക്കാം എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. എ-നിലവറയിൽ ഉള്ളതിനേക്കാൾ സ്വത്തുകൾ ബി-നിലവറയിലുണ്ട് എന്നാണ് അനുമാനം. ബി-നിലവറയിലെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോൾ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം എന്ന വെളിപ്പെടുത്തലോടെ രാജാവിനെതന്നെ ചരിത്രകാരൻ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയാണ്.

ചിത്തിര തിരുനാൾ ബാലരാമവർമ്മയെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ലണ്ടനിലെ ഒരുസംഘം ക്രൈസ്തവ ഗ്രൂപ്പുകൾ 1934-37 കാലത്ത് ശ്രമിച്ചിരുന്നതായും പുസ്തകത്തിൽ ശശിഭൂഷൺ എഴുതിയിട്ടുണ്ട്. ‘ബഞ്ചമിൻ ബാലരാമവർമ്മ’ എന്നായിരുന്നു ആ പദ്ധതിക്കിട്ട കോഡ് നാമം എന്നും പറയുന്നു. തിരുവനന്തപുരത്തെ പ്രമുഖ ക്രിസ്ത്യൻ ഗ്രൂപ്പായ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു ‘ബഞ്ചമിൻ ബാലരാവർമ്മ’ പദ്ധതി ആവിഷ്കരിച്ചതെന്നും ഈ നീക്കം പൊളിച്ചത് അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

“മതം മാറിക്കഴിഞ്ഞാലും നാണയങ്ങളിലും പൊതു സ്ഥാപനങ്ങളിലുമുള്ള ബി ആർ വി മുദ്രകൾ നിലനിർത്താൻ വേണ്ടിയായിരുന്നു ചിത്തിര തിരുനാളിന് സാൽവേഷൻ ആർമി, ബഞ്ചമിൻ ബാലരാമവർമ്മ എന്ന സാങ്കല്പിക നാമം നിർദേശിച്ചത്’ എന്നാണ് ഡോ ശശി ഭൂഷൺ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത്. പുസ്തകത്തിലെ ചരിത്രപരമായ വെളിപ്പെടുത്തലുകൾ വൻ വിവാദം സൃഷ്ടിക്കാനിടയുണ്ട്.

പുസ്തകത്തിലെ തുറന്ന് പറച്ചിലുകളോട് ചിത്തിര തിരുനാളിൻ്റെ അനന്തരവകാശികൾ എങ്ങനെ പ്രതികരിക്കും എന്നാണ് വായനക്കാരെല്ലാം ഉറ്റുനോക്കുകയാണ്. ഈ വർഷം ജനുവരിയിലാണ് ‘മാഞ്ഞുപോയ ശംഖുമുദ്ര’ മാതൃഭൂമി ബുക്സ് പുറത്തിറക്കിയത്. ചരിത്ര പണ്ഡിതനും അധ്യാപകനുമായ ഡോ.ശശിഭൂഷൺ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. പ്രശസ്ത നിരുപകനായിരുന്ന പ്രൊഫസർ എസ് ഗുപ്തൻ നായരുടെ മകനുമാണ്.

spot_imgspot_img
spot_imgspot_img

Latest news

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം; ധനസഹായം ഇന്ന് തന്നെ കൈമാറുമെന്ന് കളക്ടർ

ഇടുക്കി: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത്...

സ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭാ അംഗീകാരം; വ്യവസ്ഥകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതിന് കരട് ബില്ലിന് സംസ്ഥാന...

പാതിവില തട്ടിപ്പ് കേസ്; നജീബ് കാന്തപുരത്തിന് എതിരായ പരാതി പിൻവലിച്ചു

മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരായ പരാതി പിൻവലിച്ചു....

തെരുവുനായ ആക്രമിച്ച കാര്യം ആരോടും മിണ്ടിയില്ല; പേവിഷബാധയേറ്റ 11 കാരൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ പേവിഷബാധയേറ്റ 11 വയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ...

കുളിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചു; ഇടുക്കിയിൽ 45കാരിക്ക് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം...

Other news

ആറ്റുകാൽ ഭഗവതിക്കു മുന്നിൽ  മേളപ്രമാണിയായി  നടൻ ജയറാം;  കലാപരിപാടികൾ ചലച്ചിത്ര താരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്കു മുന്നിൽ ഇത്തവണ മേളപ്രമാണിയായി എത്തുന്നത് നടൻ ജയറാം. താളമേളങ്ങളെ...

അടിച്ച് പൂസായി പോലീസ് ജീപ്പ് ഓടിച്ച ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സ്റ്റേറ്റ് ക്രൈം റെക്കാഡ്സ്...

പാതിവിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് കേസ്: ഒരു പ്രധാന പ്രതികൂടി കുടുങ്ങിയേക്കും; കുടുങ്ങുന്നത് ഉന്നതൻ ?

കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന കേസിൽ 1000...

പെങ്ങളെ കെട്ടിച്ചു വിടാൻ ബലിയാടാക്കിയത് 10 സ്ത്രീകളെ; ബിജെപി നേതാവ് തമിഴരശൻ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ ബിജെപിയുടെ...

നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു: 23 കാരി യുവതിക്ക് ദാരുണാന്ത്യം: വീഡിയോ കാണാം

വിവാഹത്തിനെത്തിയ അതിഥികളുടെ മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ ഇരുപത്തിമൂന്നുകാരി യുവതി കുഴഞ്ഞുവീണു മരിച്ചു....

വന്യജീവി ആക്രമണത്തിൽ സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ വരുന്നു !പാമ്പ് കടിയേറ്റ് മരിച്ചാൽ നാല് ലക്ഷം

വന്യജീവി ആക്രമണത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന്...

Related Articles

Popular Categories

spot_imgspot_img