web analytics

ചിക്കൻ കറികൾക്ക് കഷ്ണം കുറവ്; ബിരിയാണി പീസിന് വലിപ്പം കുറവ്; ചുട്ട കോഴിയെ പിടിപ്പിക്കാൻ കേരളത്തിലെ ഹോട്ടലുടമകളുടെ പുതിയ ടെക്നിക്ക്; ജീവിക്കാൻ സമ്മതിക്കൂല്ലാലെ എന്ന് സാദാ മലയാളീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഒരു കിലോ വൃത്തിയാക്കിയ കോഴിയിറച്ചിക്ക് 256 രൂപ നൽകണം. ജീവനോടെ വാങ്ങിയാൽ 162 രൂപ. ഇതോടെ കഷ്ടത്തിലായത്  സംസ്ഥാനത്തെ ഹോട്ടലുടമകളാണ്.  മറ്റ് ജില്ലകളിലും കോഴിവില കുതിച്ചുയരുകയാണ്.

2023 നവംബർ മാസത്തിൽ 90 രൂപയായിരുന്ന കോഴിവിലയാണ് പെട്ടെന്ന് കുതിച്ചുകയറിയത്. ചൂട് കൂടുന്നതാണ് കോഴിവില വർദ്ധനയ്ക്ക് പ്രധാന കാരണമെന്ന് കടയുടമകൾ പറയുന്നു. കോഴിയുടെ വില മാറുന്നത് അനുസരിച്ച് വിഭവങ്ങളുടെ വില മാറ്റാൻ ഹോട്ടലുടമകൾക്ക് സാധിക്കാറില്ല. ഇനി വില കൂട്ടിയാൽ അത് കച്ചവടത്തെ ബാധിക്കുമെന്നാണ് അവർ കരുതുന്നത്. വിഭവങ്ങളിൽ നൽകിയിരുന്ന കഷ്ണങ്ങളുടെ എണ്ണം കുറച്ചും വലിപ്പം കുറച്ചുമാണ് പല ഹോട്ടലുടമകളും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുന്നത്.

സംസ്ഥാനത്ത് പ്രതിദിനം 8 -10 ലക്ഷം കോഴികൾ വരെയാണ് വിൽപ്പന നടക്കാറ. മിക്കയിടത്തും പ്രാദേശികാടിസ്ഥാനത്തിൽ ചെറുകിട കോഴിഫാമുകൾ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള പ്രതിസന്ധികൾ മൂലം ഇത്തരം ഫാമുകൾക്ക് പൂട്ടുവീഴുന്ന സ്ഥിതിയാണ്. 35 -40 രൂപയാണ് കോഴിക്കുഞ്ഞുകളുടെ നിലവിലെ വിലയെങ്കിലും 90-100 രൂപയാണ് സംസ്ഥാനത്ത് ഒരു കിലോ കോഴി ഉത്പാദനത്തിനുള്ള ചെലവു വരുന്നത്.
ചെറുകിട കർഷകർ പരമാവധി ചൂട് സമയത്ത് കോഴി വളർത്തുന്നത് നിർത്തിവയ്ക്കാക്കാറാണ് പതിവ്. ചൂടു കൂടുന്നതനുസരിച്ച് കോഴികൾ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാൽ കോഴികൾക്ക് തൂക്കം കുറയുന്നതാണ് കാരണം. കൂടാതെ ഈ സമയത്ത് വളർത്തിയാൽ ചൂട് കാരണം ഒരുപാട് കോഴികൾ ചത്തുപോകാനും സാധ്യത കൂടുതലാണ്. വലിയ നഷ്ടം നേരിടുന്നത് കണക്കിലെടുത്താണ് കൂടുതൽ കർഷകരും കോഴികളെ വളർത്താൻ മടിക്കുന്നത്. ഇതോടെ സ്‌റ്റോക്ക് കുറയുകയും ആവശ്യത്തിന് സാധനം ലഭിക്കാത്തത് വില വർദ്ധിക്കാൻ കാരണമാകുമെന്നും ഇറച്ചിക്കടക്കാർ പറയുന്നു.
അതേസമയം, അടുത്ത ആഴ്ചകളിൽ കോഴി ഇറച്ചി വില ഇനിയും വർദ്ധിക്കുമെന്നാണ് മാർക്കറ്റിൽ നിന്നുള്ള സൂചന. സംസ്ഥാനത്ത് ബ്രോയിലർ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കോഴിവില കൂടാൻ മറ്റൊരു കാരണമാണ്. ഇതു മുതലെടുത്താണ് തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികൾ വില കുത്തനെ ഉയർത്തുന്നത്.തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഒരു കിലോ വൃത്തിയാക്കിയ കോഴിയിറച്ചിക്ക് 256 രൂപ നൽകണം. ജീവനോടെ വാങ്ങിയാൽ 162 രൂപ. ഇതോടെ കഷ്ടത്തിലായത്  സംസ്ഥാനത്തെ ഹോട്ടലുടമകളാണ്.  മറ്റ് ജില്ലകളിലും കോഴിവില കുതിച്ചുയരുകയാണ്.

2023 നവംബർ മാസത്തിൽ 90 രൂപയായിരുന്ന കോഴിവിലയാണ് പെട്ടെന്ന് കുതിച്ചുകയറിയത്. ചൂട് കൂടുന്നതാണ് കോഴിവില വർദ്ധനയ്ക്ക് പ്രധാന കാരണമെന്ന് കടയുടമകൾ പറയുന്നു. കോഴിയുടെ വില മാറുന്നത് അനുസരിച്ച് വിഭവങ്ങളുടെ വില മാറ്റാൻ ഹോട്ടലുടമകൾക്ക് സാധിക്കാറില്ല. ഇനി വില കൂട്ടിയാൽ അത് കച്ചവടത്തെ ബാധിക്കുമെന്നാണ് അവർ കരുതുന്നത്. വിഭവങ്ങളിൽ നൽകിയിരുന്ന കഷ്ണങ്ങളുടെ എണ്ണം കുറച്ചും വലിപ്പം കുറച്ചുമാണ് പല ഹോട്ടലുടമകളും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുന്നത്.

 

സംസ്ഥാനത്ത് പ്രതിദിനം 8 -10 ലക്ഷം കോഴികൾ വരെയാണ് വിൽപ്പന നടക്കാറ. മിക്കയിടത്തും പ്രാദേശികാടിസ്ഥാനത്തിൽ ചെറുകിട കോഴിഫാമുകൾ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള പ്രതിസന്ധികൾ മൂലം ഇത്തരം ഫാമുകൾക്ക് പൂട്ടുവീഴുന്ന സ്ഥിതിയാണ്. 35 -40 രൂപയാണ് കോഴിക്കുഞ്ഞുകളുടെ നിലവിലെ വിലയെങ്കിലും 90-100 രൂപയാണ് സംസ്ഥാനത്ത് ഒരു കിലോ കോഴി ഉത്പാദനത്തിനുള്ള ചെലവു വരുന്നത്.

ചെറുകിട കർഷകർ പരമാവധി ചൂട് സമയത്ത് കോഴി വളർത്തുന്നത് നിർത്തിവയ്ക്കാക്കാറാണ് പതിവ്. ചൂടു കൂടുന്നതനുസരിച്ച് കോഴികൾ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാൽ കോഴികൾക്ക് തൂക്കം കുറയുന്നതാണ് കാരണം. കൂടാതെ ഈ സമയത്ത് വളർത്തിയാൽ ചൂട് കാരണം ഒരുപാട് കോഴികൾ ചത്തുപോകാനും സാധ്യത കൂടുതലാണ്. വലിയ നഷ്ടം നേരിടുന്നത് കണക്കിലെടുത്താണ് കൂടുതൽ കർഷകരും കോഴികളെ വളർത്താൻ മടിക്കുന്നത്. ഇതോടെ സ്‌റ്റോക്ക് കുറയുകയും ആവശ്യത്തിന് സാധനം ലഭിക്കാത്തത് വില വർദ്ധിക്കാൻ കാരണമാകുമെന്നും ഇറച്ചിക്കടക്കാർ പറയുന്നു.

അതേസമയം, അടുത്ത ആഴ്ചകളിൽ കോഴി ഇറച്ചി വില ഇനിയും വർദ്ധിക്കുമെന്നാണ് മാർക്കറ്റിൽ നിന്നുള്ള സൂചന. സംസ്ഥാനത്ത് ബ്രോയിലർ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കോഴിവില കൂടാൻ മറ്റൊരു കാരണമാണ്. ഇതു മുതലെടുത്താണ് തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികൾ വില കുത്തനെ ഉയർത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img