തിരുവനന്തപുരത്തു നിന്നും കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോയി കണ്ടെത്തിയ രണ്ടുവയസ്സുകാരിയെ കൊണ്ടുപോയത് ഒരു സ്ത്രീയെന്നു സംശയം. കുട്ടിയെ കണ്ടുകിട്ടിയ സ്ഥലത്തുനിന്നും ഒരു സ്ത്രീ സംശയാസ്പദമായി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു കിട്ടിയിട്ടുണ്ട്. അറപ്പുര റസിഡന്റ് അസോസിയേഷനിലെ ഒരു വീട്ടിലെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. നടന്നുപോകുന്ന സ്ത്രീ കൈയ്യിൽ പൊതിഞ്ഞ് കുഞ്ഞെന്നു തോന്നിക്കുന്ന ഒരു വസ്തു പിടിച്ചിരിക്കുന്നതായി വ്യക്തമാണ്. എന്നാൽ തിരിച്ചുവരുമ്പോൾ സ്ത്രീയുടെ കയ്യിൽ ആ പൊതി കാണാനില്ല. വെറും സംശയം മാത്രമാണ് ഇതെന്നും സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ആരെങ്കിലുമാണോ ഇത് എന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും പോലീസ് പറയുന്നു.
രണ്ടു വയസ്സുകാരിയെ കണ്ടെത്തിയ സ്ഥലത്ത് പോലീസും സയന്റിഫിക് സംഘവും ഇപ്പോൾ പരിശോധന നടത്തുകയാണ്. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തുനിന്നും 300 മീറ്റർ മാത്രം അകലെയുള്ള പൊന്തക്കാട്ടിൽ നിന്നാണ് ഇന്നലെ രാത്രിയോടെ കുട്ടിയെ കണ്ടുകിട്ടുന്നത്. കുട്ടിയെ തട്ടിയെടുത്ത് അധികം വൈകാതെ ഇവിടെ ഉപേക്ഷിച്ചിരിക്കാം എന്നാണ് പോലീസിന്റെ അനുമാനം. കാരണം നേരം പുലർന്നു കഴിഞ്ഞാൽ ആളുകളുടെ സാന്നിധ്യമുള്ള പ്രദേശമായതിനാൽ കുട്ടിയെ ഉപേക്ഷിക്കുക ബുദ്ധിമുട്ടാകും. ഇത് മുൻകൂട്ടി കൊണ്ടാണ് കുട്ടിയെ നേരത്തെ അവിടെ എത്തിച്ചത് എന്നാണ് സൂചന. ക്ഷീണം കാരണം ബോധരഹിതയായ കുട്ടിയെ ആരും ശ്രദ്ധിച്ചിരുന്നില്ല.
Read Also: സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി; പിന്നാലെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ സന്തോഷിനെതിരെ കേസ്