കൊച്ചി: എംഡിഎംഎയുമായി സിനിമാമേഖലയില്‍ നിന്ന് മൂന്ന് ബൗണ്‍സര്‍ പിടിയിൽ. തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വില്‍സണ്‍, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ദേശീയപാതയിൽ മുട്ടത്തെ ഫ്‌ളാറ്റിലെ ഏഴാംനിലയിലെ മുറിയിൽ നിന്ന് ബിനാസ് പരീതും ഷെറിൻ തോമസുമാണ് ആദ്യം പിടിയിലായത്. പിന്നാലെ ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയിലെ കാറിൽ നിന്ന് വിപിനെയും പിടികൂടി.
ലഹരിക്കേസുകള്‍ വ്യാപകമായതോടെ സിനിമാ മേഖലയില്‍ പരിശോധനകള്‍ ഊര്ജിതമാക്കിയിരുന്നു. ഇതിനിടെ നടീനടന്മാരുടെ സുരക്ഷാ ജീവനക്കാരുടെ കൈവശം ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിന്നില്‍ വലിയ ലഹരി ശൃംഖലയുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.