web analytics

ഇടതു വലതു മുന്നണികൾ ഭയന്നതു പോലെ തന്നെ; മുനമ്പത്ത് 100 പേർ ബിജെപിയിൽ ചേർന്നു

കൊച്ചി: മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ഷോൺ ജോർജിനും വൻ സ്വീകരണം ഒരുക്കി സമരക്കാർ.

സമരപന്തലിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനും സംഘത്തിനും വൻ ജനാവലിയാണ് സ്വീകരണം നൽകിയത്.

ബിജെപി അദ്ധ്യക്ഷനെയും ഷോൺ ജോർജിനേയും മറ്റു നേതാക്കളേയും ആർപ്പുവിളികളോടെയാണ് മുനമ്പം ജനത വരവേറ്റത്.

ലോക്സഭയിലും രാജ്യസഭയിലും വഖ്ഫ് ഭേദ​ഗതി ബിൽ പാസായതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി അദ്ധ്യക്ഷന് മുനമ്പത്തെ ജനങ്ങൾ സ്വീകരണമൊരുക്കിയത്.

രാജീവ് ചന്ദ്രശേഖറിനൊപ്പം മറ്റ് എൻഡിഎ നേതാക്കളും മുനമ്പത്തെത്തി സമരം നടത്തുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങി നിരവധി നേതാക്കളും മുനമ്പത്തെത്തി.

ബിജെപിയിൽ അം​ഗത്വമെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച മുനമ്പത്തെ 100 പേർക്ക് സംസ്ഥാന അദ്ധ്യക്ഷൻ നേരിട്ട് അം​ഗത്വം വിതരണം ചെയ്തു. ബി.ജെ.പിയിൽ ചേർന്ന ഓരോരുത്തരെയും ഷോളണിയിച്ച് രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.

ചെറായി മുതൽ മുനമ്പം വരെയും അങ്ങ് ഏറിപ്പോയാൽ കൊച്ചിവരെയും മാത്രമായി ഒതുങ്ങിപോകേണ്ടിയിരുന്ന വിഷയമാണ് മുനമ്പത്തെ ഭൂസമരം. 600 ഓളം നിർധനരായ മത്സ്യതൊഴിലാളികളായ കുടുംബങ്ങളാണ് കുടിയൊഴുപ്പിക്കൽ ഭീഷണി നേരിട്ടത്.

മാത്രമല്ല ഇടവകപ്പള്ളിയും കോൺവെന്റും വരെ ഒഴിപ്പിക്കൽ ഭീഷണി നേരിട്ടു. രാജ്യത്തെമ്പാടും വഖഫ് ബോർഡിന്റെ അവകാശവാദം കാരണം ഭീഷണി നേരിടുന്ന ജനങ്ങളെ പരി​ഗണിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു മുനമ്പത്തുകാരുടെ ആവശ്യം.

എന്നാൽ ഇവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാനോ ഇവർ പറയുന്നത് കേൾക്കാൻ പോലും സംസ്ഥാന സർക്കാരോ പ്രതിപക്ഷമായ യുഡിഎഫോ ശ്രമിച്ചില്ല എന്നതാണ് യാഥാർഥ്യം.

അങ്ങനെ ഇടതു വലതു മുന്നണികളിലെ പ്രാദേശിക നേതാക്കൾ മുതൽ മുകളിലോട്ട് ആരും ഇവരുടെ പ്രശ്നത്തിൽ ഇടപെടാതെ ഇരുന്ന സമയത്താണ് ബിജെപി സംസ്ഥാന കമ്മിറ്റി അം​ഗം അഡ്വ. ഷോൺ ജോർജ് മുനമ്പത്തെത്തുന്നത്.

എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നു പറഞ്ഞതുപോലെയായിരുന്നു മുനമ്പത്തേക്കുള്ള ഷോൺ ജോർജിന്റെ വരവ്. ഷോണിന്റെ ഇടപെടലോടെ മുനമ്പം വിഷയം പെട്ടന്ന് തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

വിഷയത്തിൽ ഷോണിനെ മുൻനിർത്തി ബി.ജെ.പി കൃത്യമായ ഇടപെടലുകൾ നടത്തി. സമരം ബിജെപി കൂടി ഏറ്റെടുത്തതോടെ നിരവധി വിമർശനങ്ങളും സമരക്കാർക്കെതിരെ ഉയർന്നു വന്നിരുന്നു. പക്ഷെ ഷോൺ പലരുടേയും അൽമതേതരത്വ നിലപാടുകൾ വെളിച്ചത്തു കൊണ്ടു വന്നു എന്ന് പറയാം.

എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലുള്ളവർ തലമുറകളായി താമസിച്ച് വരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശ വാദം ഉന്നയിച്ചതോടെയാണ് ഇവിടെ വിവാദങ്ങൾ തുടങ്ങുന്നത്. പിന്നീട് ചെറിയ ചെറിയ പ്രതിഷേധങ്ങൾ നടത്തി.

പറഞ്ഞു കേട്ടതു പോലെയല്ല പ്രശ്നം ​ഗുരുതരമാണെന്ന് ഷോണിന് മനസിലായി. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി സമരങ്ങൾ അരങ്ങേറി. പിന്തുണയുമായി പലരും വന്നു. എന്നാൽ തുടക്കം മുതൽ മുനമ്പത്തുകാർക്കൊപ്പം നിന്ന പൂഞ്ഞാറുകാരനെ എന്തായാലും ഇവിടത്തുകാർ മറക്കില്ല.

എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട 600ൽപ്പരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമായിരുന്നു.

വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുമെന്ന പേടിയിലാണ് ഇവിടത്തെ പാവപ്പെട്ട ജനങ്ങൾ സമരത്തിനിറങ്ങിയത്. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിൻറെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ഇവിടെ എത്തിയ ഷോൺ ജോർജ് പ്രതികരിച്ചത്.

എന്തായാലും ലോകസഭയിൽ വഖഫ് ബിൽ എത്തിയതോടെ ആശ്വാസത്തിലാണ് മുനമ്പത്തുകാർ. വഖഫ് ബിൽ നാളെ പാസാകുന്നതോടെ ഇവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. എന്നാൽ വഖഫ് വിഷയത്തിൽ ഇടതു വലതു മുന്നണികൾ എടുത്ത നിലപാടിന്റെ ചൂടറിയണമെങ്കിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന് മാത്രം.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ്

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ് ഇന്നത്തെ നക്ഷത്രഫലം...

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി...

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ മലപ്പുറം: കരുളായി...

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

Related Articles

Popular Categories

spot_imgspot_img