കൗണ്ടി ടൈറോണിലെ കോഴിവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് 64,000 പക്ഷികളെ കൊന്നൊടുക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചു.
വെള്ളിയാഴ്ച ഡംഗനനിലും പക്ഷിപ്പനിയെന്ന് സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷിപ്പനി സ്ഥിരികരിച്ചാൽ മുഴുവൻ കോഴികളെയും പ്രദേഗത്തു വെച്ചു തന്നെ കൊല്ലുന്നത്” ഉൾപ്പെടെ ഉചിതമായ രോഗ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആൻഡ്രൂ മുയർ പറഞ്ഞു.
കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ, “വടക്കൻ അയർലണ്ടിലെ കോഴിവളർത്തൽ കൂടുതലുള്ള പ്രദേശത്ത് പക്ഷിപ്പനി പടർന്നു പിടിച്ചെന്ന് അംഗീകരിക്കേണ്ടി വരും. ഇത് സംബന്ധിച്ച് വകുപ്പിന് ആശങ്കയുണ്ടെന്ന് ഡെയ്‌റ വെറ്ററിനറി ഓഫീസർ ഇഗ്നേഷ്യസ് മക്‌കൗൺ പറഞ്ഞു.
ബെൽഫാസ്റ്റിലെ അഗ്രി-ഫുഡ് ആൻഡ് ബയോസയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്, പക്ഷേ സ്ഥിരീകരണത്തിനായി കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.ഫാമിലെ 64,000 പക്ഷികളെ കൊന്നൊടുക്കൽ ഇതിനകം ആരംഭിച്ചു.