ഏപ്രിൽ ആദ്യം യുഎസ് വ്യാപാര താരിഫ് ഏർപ്പെടുത്തിയാൽ അയർലണ്ടിലെ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ അപകടത്തിലാകുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ. നീക്കം അയര്‍ലണ്ടിനെ ആകെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നതോടെ സര്‍ക്കാരിന്റെ വരുമാനനികുതി ഇളവുകള്‍ പിന്‍വലിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും മോശം സാഹചര്യത്തിൽ, “സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുകയോ നിലനിർത്തപ്പെടുകയോ ചെയ്‌തിരുന്ന 50,000 നും 80,000 നും ഇടയിൽ തൊഴിലവസരങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്”.പാസ്ചൽ ഡോണോഹോ പറഞ്ഞു.
ആഗോള വ്യാപാര തർക്കം ജനങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുമെന്നും പൊതു ധനകാര്യം സംരക്ഷിക്കാൻ ഗവൺമെന്റിന് തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാമെന്നും ആർടിഇയുടെ ദിസ് വീക്ക് പ്രോഗ്രാമിൽ സംസാരിക്കവെ മന്ത്രി ഡോണോഹോ പറഞ്ഞു.
ഏപ്രില്‍ രണ്ടിന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25% വരെ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഇതുമൂലം ജി ഡി പിയില്‍ 2% മുതല്‍ 4% വരെ കുറവുണ്ടാകുമെന്ന ആശങ്കയുമുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 50,000 മുതല്‍ 80,000 വരെ തൊഴിലവസരങ്ങളില്ലാതാകുമെന്നാണ് ആശങ്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള വ്യാപാര തര്‍ക്കം ജന ജീവിതത്തെ ബാധിക്കും. പൊതുധനകാര്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. താരിഫുകൾ അയർലണ്ടിൽ മാന്ദ്യത്തിന് കാരണമാകുമോ എന്ന ചോദ്യത്തിന്, അത് താരിഫുകളുടെ വ്യാപ്തി, ലോകത്തിന്റെ മറ്റു ഭാഗങ്ങൾ എങ്ങനെ പ്രതികരിക്കുന്നു, അവ താൽക്കാലികമാണോ സ്ഥിരമാണോ എന്നതിനെ ആശ്രയിച്ചിരിക്കും എന്ന് മന്ത്രി പറഞ്ഞു.
ഏതൊക്കെ മേഖലകളിലുള്ള ജോലികളെയാണ് ഇത് ബാധിക്കുക എന്നത് ഇപ്പോൾ വ്യക്തമല്ലെങ്കിലും ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെ വിദേശികൾ ജോലി ചെയ്യുന്ന മേഖലകളിൽ ഈ തീരുമാനം എന്തെങ്കിലും ആഘാതം ഏൽപ്പിക്കുമോ എന്ന ആശങ്ക ഇല്ലാതില്ല. എന്നാൽ നിലവിൽ അത്തരമൊരു സാഹചര്യം ഉണ്ടാവാനിടയില്ല എന്നാണു സൂചനകൾ.
യു എസ് താരിഫിനെതിരെ യൂറോപ്യന്‍ യൂണിയനും പ്രതികരിക്കുമെന്ന് യൂറോഗ്രൂപ്പ് ഓഫ് ഫിനാന്‍സ് മിനിസ്റ്റേഴ്‌സിന്റെ പ്രസിഡന്റ് കൂടിയായ മന്ത്രി ഡോണോ പറഞ്ഞു. താരിഫുകളുടെ വ്യാപ്തി അറിഞ്ഞുകഴിഞ്ഞാൽ, ഏപ്രിലിൽ സർക്കാർ ഒരു സാമ്പത്തിക വീക്ഷണം പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വ്യാപാര യുദ്ധം ഒഴിവാക്കണമെന്നും അത് തൊഴിലവസരങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്നും പകരം പരസ്പര താരിഫുകൾ ആ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുമോ എന്ന് EU കണക്കാക്കണമെന്നും അദ്ദേഹം RTÉ യുടെ ദിസ് വീക്കിനോട് പറഞ്ഞു.