ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 42 സീറ്റുകളിൽ ബി.ജെ.പി 21 സീറ്റുകളിലും തൃണമൂൽ 18 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. രണ്ടു സീറ്റുകളിൽ കോൺഗ്രസ്-സി.പി.എം സഖ്യവും ലീഡ് ചെയ്യുന്നു.
ബര്‍ദ്വാനില്‍ ബിജെപി നേതാവ് ദിലീപ് ഘോഷും അസന്‍സോളില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും ലീഡ് ചെയ്യുന്നു. സിപിഎം നേതാവ് മുഹമ്മദ് സലീം മുര്‍ഷിദാബാദിലും ലീഡ് ചെയ്യുന്നു. കൃഷ്ണനഗറില്‍ തൃണമൂൽ സ്ഥാനാർഥി മഹുവ മെയ്ത്ര പിന്നിലാണ്.
ബംഗാളിലെ 42 മണ്ഡലങ്ങളിലെ ലോക്സഭാ ഫലം സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തൃണമൂലിന് വിജയം അനിവാര്യമാണ്. എക്‌സിറ്റുപോളുകളില്‍ ഭുരിഭാഗവും ബിജെപി നേടുമെന്നാണ് പ്രവചനം.
Read More: അപ്രതീക്ഷിതം; വാരണാസിയിൽ മോദി പിന്നിൽ; എൻഡിഎയും ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം
Read More: ആവേശമായി വോട്ടെണ്ണൽ, മാറിമറിഞ്ഞ് ലീഡ് നില; ഇഞ്ചോടിഞ്ച് പോരാട്ടം