കോഴിക്കോട്ട് ബീഫിന് വില കൂടി. 300 നും 380 നും ഇടയിലായിരുന്ന വില ഇപ്പോൾ 400 കടന്നിരിക്കുകയാണ്. കന്നുകാലികളുടെ ലഭ്യതക്കുറവ് മൂലം മൊത്തക്കച്ചവട വിപണിയിൽ വില ഉയരുന്നതായി ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് കന്നുകാലി വ്യാപാരികളുടെ സംഘടനയാണ് വിലവർധന പ്രഖ്യാപിച്ചത്. വില വർദ്ധനവ് നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും ഇത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കേരള സ്റ്റേറ്റ് കന്നുകാലി വ്യാപാരികളുടെ അസോസിയേഷൻ ജില്ലാ കമ്മിറ്റി സെക്രട്ടറി അബ്ദുൾ ഗഫൂർ അറിയിച്ചു.
ക്ഷാമം കാരണം ഒരു കന്നുകാലിക്ക് ഗണ്യമായ തുക നൽകാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ശരാശരി 100 കിലോഗ്രാം തൂക്കമുള്ള ഒരു കന്നുകാലിക്ക് 5000 മുതൽ 6000 വരെ വിലയാണ് നൽകേണ്ടി വരുന്നത്. നാദാപുരം, കുറ്റ്യാടി, വടകര, മുക്കം തുടങ്ങിയ പ്രദേശങ്ങളിലാണ് വില വർധന ഇപ്പോൾ പ്രാബല്യത്തിൽ വന്നതെന്ന് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. കോഴിക്കോട് ഒരു കിലോ എല്ലില്ലാത്ത ഇറച്ചിക്ക് 100 രൂപ വരെ വില വരും. അതേസമയം തൃശൂർ, എറണാകുളം തുടങ്ങി പല ജില്ലകളിലും വ്യാപാരികൾ വില വർധിപ്പിച്ചിട്ടുണ്ട്.
Read More: കനത്ത മഴയിൽ മുങ്ങി ഊട്ടി; പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി