യു.കെ.യിൽ മന്ദ്രഗതിയിലുള്ള സാമ്പത്തിക വളർച്ച കാണിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനേകാൻ പദ്ധതികളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശ നിരക്കുകൾ കുറയ്ക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. 4.75 ശതമാനത്തിൽ നിന്നും 4.5 ശതമാനാമായാകും പലിശ നിരക്കുകൾ കുറയുക.
പണപ്പെരുപ്പ നിരക്ക് 2.5 ശതമാനമായി കുറഞ്ഞതും പലിശ നിരക്ക് കുറയാൻ കാരണമാകും. പലിശ നിരക്ക് കുറയുമ്പോൾ സ്ഥിരമായ നിരക്കിലുള്ള വായപ ഇടപാടുകൾക്ക് ഗുണമുണ്ടായേക്കില്ല. പുതിയ വായ്പ പദ്ധതികൾക്കാകും ഗുണം ലഭിക്കുക.
യു.എസ്.ൽ കേന്ദ്ര ബാങ്കായ ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം നിരക്കുകൾ കുറയ്ക്കാനാണ് സാധ്യത.